തിരുവനന്തപുരം: ലിത്വാനിയന്‍ സ്വദേശിനി ലിഗയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുഹൃത്ത് ഹൈക്കോടതിയെ സമീപിച്ചു. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടിയാണ് അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെടുന്നത്.
കേസില്‍ രണ്ടുപ്രതികളെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളു. കേസില്‍ നാല് പ്രതികള്‍ ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറഞ്ഞിരുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മാര്‍ച്ച് 14നാണ് ലിത്വാനിയ സ്വദേശിനിയെ കാണാതായത്. ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ തിരുവല്ലത്തിനു സമീപം പനത്തുറയില്‍ ആളൊഴിഞ്ഞ പറമ്ബില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വിഷാദരോഗത്തിനുള്ള ചികില്‍സയ്ക്ക് വേണ്ടിയായിരുന്നു വിദേശ വനിത തിരുവനന്തപുരത്ത് എത്തിയത്. ലിഗയെ കൊലപ്പെടുത്തിയത് മാനഭംഗപ്പെടുത്തിയശേഷമെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ലിഗയെ കൊലപ്പെടുത്തിയത് മാര്‍ച്ച് 14ന് ആണെന്നും ഫൈബര്‍ ബോട്ടിലാണ് ഇവരെ കണ്ടല്‍ക്കാട്ടില്‍ എത്തിച്ചതെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. ഉമേഷാണ് കേസിലെ മുഖ്യപ്രതി. ഇയാള്‍ മറ്റ് സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ചിരുന്നുവെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഉമേഷും ഉദയും ബന്ധുകളാണ്. ഇരുവരുടെയും പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ പോലീസിനു നേരത്തെ ലഭിച്ചിരുന്നു.
ടൂറിസ്റ്റ് ഗൈഡുകളാണെന്ന് വ്യാജേനെയാണ് ഇവര്‍ ലിഗയെ സമീപിച്ചത്. കഞ്ചാവും കാഴ്ചകളും വാഗ്ദാനം ചെയ്താണ് ഇവര്‍ ലിഗയെ വാഴമുട്ടത്ത് കൊണ്ടുവന്നതെന്നും കോവളം ഗ്രോവ് ബിച്ചിന് മുന്നില്‍നിന്ന് പനത്തുറ അമ്പലം വരെ ലിഗ ഒറ്റയ്ക്കാണെത്തിയത്. ഇവിടെനിന്നുമാണ് ഉമേഷും ഉദയനും ലിഗയെ കണ്ടതെന്നും പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: