മോസ്ക്കോ: ഇഞ്ചുറി ടൈമില്‍ കുടിഞ്ഞോയും നെയ്മറും നേടിയ ഗോളുകളില്‍ മുന്‍ ചാമ്പ്യന്മാരായ ബ്രസീലിന്റെ ശക്തമായ തിരിച്ചുവരവ്. ലോകകപ്പ്് ഗ്രൂപ്പ്് ഈ യിലെ നിര്‍ണായക മത്സരത്തില്‍ അവര്‍ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക്, കോട്ടകെട്ടി പ്രതിരോധം തീര്‍ത്ത കോസ്റ്ററിക്കയെ മറികടന്നു. റഷ്യന്‍ ലോകകപ്പില്‍ ബ്രസീലിന്റെ കന്നി വിജയം.
ഇതോടെ കാനറികളുടെ നോക്കൗട്ട് പ്രതീക്ഷയ്ക്ക് ജീവന് വച്ചു. രണ്ട് മത്സരങ്ങളില്‍ നാലു പോയിന്റുമായി ബ്രസീല്‍ ഗ്രൂപ്പില്‍ മുന്നിട്ടു നില്‍ക്കുകയാണ്. ആദ്യ മത്സരത്തില്‍ അവര്‍ സ്വിറ്റ്സര്‍ലന്‍ഡുമായി സമനില പിടിച്ചു. അതേസമയം, തുടര്‍ച്ചയായ രണ്ടാം തോല്‍വി ഏറ്റുവാങ്ങിയ കോസ്റ്ററിക്ക പുറത്തായി.
മത്സരത്തിലുട നീളം പ്രതിരോധക്കോട്ട തീര്‍ത്ത കോസ്റ്ററിക്കയെ ഇഞ്ചുറി ടൈമിലാണ് ബ്രസീല്‍ വീഴ്ത്തിയത്. തൊണ്ണൂറ് മിനിറ്റ് പൊരുതയിട്ടും ഗോളടിക്കാന്‍ കഴിയാതെ പോയ ബ്രസീലിനെ ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ കുടിഞ്ഞോ മുന്നിലെത്തിച്ചു.ഇടതു വിങ്ങില്‍ നിന്ന് മാഴ്സെലോ റോബര്‍ട്ടോ ഫിര്‍മിനോയ്ക്ക് പാസ് നല്കി. ഫിര്‍മിനോ തലകൊണ്ട് പന്ത് ജീസസിന് നല്കി. ജീസസിന്റെ കാലില്‍ തട്ടി തെറിച്ച് പന്ത്് , ഓടിയെത്തിയ കുടിഞ്ഞോ കോസ്റ്ററിക്കയുടെ വലയിലേക്ക് അടിച്ചു കയറ്റി.
അഞ്ചു മിനിറ്റുകള്‍ക്കുള്ളില്‍ നെയ്മര്‍ രണ്ടാം ഗോളും നേടി. ജീസസിന്റെ പാസ് മുതലാക്കിയാണ് നെയ്മര്‍ ലക്ഷ്യം കണ്ടത്. അവസാന നിമിഷങ്ങളില്‍ കോസ്റ്റിക്ക പ്രത്യാക്രമണം നടത്തിയെങ്കിലും ഗോള്‍ പിറന്നില്ല. ആദ്യ പകുതിയില്‍ ബ്രസീല്‍ നേരിയ മുന്‍ തൂക്കം നേടി. പക്ഷെ ഗോളടിക്കാന്‍ ആയില്ല. രണ്ടാം പകുതിയില്‍ അവര്‍ സമ്പൂര്‍ണ ആധിപത്യം സ്ഥാപിച്ചു. നിരന്തരം അവര്‍ കോസ്റ്റിക്കന്‍ ഗോള്‍ മുഖത്ത് ഭീഷണി ഉയര്‍ത്തി. പക്ഷെ പ്രതിരോധം ശക്തമാക്കി കോസ്റ്ററിക്ക പിടിച്ചു നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: