മോസ്ക്കോ: തമിഴ്നാട്ടില്‍ നിന്നുള്ള പതിനൊന്നുകാരിയായ നതാനിയ ജോണ്‍ ലോകകപ്പില്‍ ചരിത്രം കുറിച്ചു. ബ്രസീല്‍- കോസ്റ്ററിക്ക മത്സരത്തില്‍, മത്സരത്തിനായുള്ള പന്തുമായി ടീമുകള്‍ക്കൊപ്പം കളിക്കളത്തിലിറങ്ങിയതോടെയാണ് നതാലിയ ചരിത്രം കുറിച്ചത്. ലോകകപ്പിലെ ഒരു മത്സരത്തിന് പന്തുമായെത്തുന്ന ആദ്യ ഇന്ത്യക്കാരിയായി ഈ പെണ്‍കുട്ടി.
ആന്ധ്ര പ്രദേശിലെ ചിറ്റൂരിലെ ഋഷി വാലി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് നതാനിയ. സ്കൂളിലെ ഫുട്ബോള്‍ ടീം അംഗവുമാണ്. ലയണല്‍ മെസിയുടെയും ബാഴ്സലോണയുടെയും ആരാധികയാണ്. നെയ്മര്‍ ബാഴ്സലോണ വിട്ടത് തന്നെ നിരാശയാക്കിയെന്ന് നതാനിയ പറഞ്ഞു.
നതാനിയയ്ക്ക് പുറമെ കര്‍ണാകടയില്‍ നിന്നുള്ള പത്തുവയസുകാരനായ ഋഷി തേജസിനെയും ഫിഫ ഔദ്യോഗിക ബോള്‍ കാരിയറായി തെരഞ്ഞെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: