കോഴിക്കോട്: സ്വാതന്ത്ര്യസമരസേനാനിയും ജന്മഭൂമി ചീഫ് എഡിറ്ററും തപസ്യ അധ്യക്ഷനുമായിരുന്ന വി.എം. കൊറാത്തിനെ അനുസ്മരിച്ചു. തപസ്യ സംഘടിപ്പിച്ച അനുസ്മരണത്തില്‍ തപസ്യ രക്ഷാധികാരിയും ജന്മഭൂമി മുന്‍ മാനേജിംഗ് എഡിറ്ററുമായ പി. ബാലകൃഷ്ണന് പ്രഭാഷണം നടത്തി. പൊതുരംഗത്തും മാധ്യമരംഗത്തും ഒരുപോലെ നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു വി.എം. കൊറാത്ത് എന്ന് അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ വാര്ത്തകളായിരിക്കണമെന്നും വ്യക്തിപരമായ ചിന്തകളോ അഭിപ്രായങ്ങളോ വാര്‍ത്തകളെ സ്വാധീനിക്കരുതെന്നും അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ഏറ്റെടുത്ത കാര്യങ്ങള്‍ ഉത്തരവാദിത്വത്തോടെ കൃത്യസമയത്ത് ചെയ്തു തീര്‍ക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നതായും പി. ബാലകൃഷ്ണന് കൂട്ടിച്ചേര്‍ത്തു.
അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ഉള്ളൂര്‍ എം. പരമേശ്വരന് അധ്യക്ഷനായി. നാടക സിനിമാ രംഗത്തെ മികച്ച സംഭാവനയ്ക്കുള്ള ഡോ. ബി. ആര്. അംബേദ്കര്‍ ദേശീയ അവാര്‍ഡ് നേടിയ ശശി നാരായണനെ ചടങ്ങില്‍ ആദരിച്ചു. വാര്‍ത്തികം ഓണ്‍ലൈന്‍ പ്രകാശനം കലാമണ്ഡലം ഹരിഹരന് നിര്‍വഹിച്ചു.
‘മാധ്യമ രംഗത്തെ നേരും നുണയും’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എന്‍.പി. ചേക്കുട്ടി, എ. സജീവന്, തപസ്യ സംസ്ഥാന സെക്രട്ടറി ശ്രീശൈലം ഉണ്ണികൃഷ്ണന് എന്നിവര്‍ പങ്കെടുത്തു. വി.എം. കൊറാത്തിന്റെ മകള്‍ ഉഷ കൃഷ്ണകുമാര്‍, യു.പി. സന്തോഷ്, എസ്. പ്രബോധ്, കലാമണ്ഡലം പ്രശോഭ് തുടങ്ങിയവര്‍ സംസാരിച്ചു.
എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: