മുംബൈ: മുംബൈയില്‍ പ്ലാസ്റ്റിക് നിരോധനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. പ്ലാസ്റ്റിക് കാരി ബാഗുകള്‍, പ്ലാസ്റ്റിക് പൗച്ചുകള്‍, ഒരിക്കല്‍ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങള് എന്നിവക്കെല്ലാം നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. നിയമം ലംഘിക്കപ്പെട്ടാല്‍ 5000 രൂപയാണ് പിഴ. വീണ്ടും പിടിക്കപ്പെട്ടാല്‍ 10,000 രൂപയും മൂന്നാം തവണ 25000 രൂപ വരെ പിഴയും മൂന്നുമാസം വരെ ജയില്‍ ശിക്ഷയും ലഭിക്കും.
തിങ്കളാഴ്ച മുതല്‍ ഇതുസംബന്ധിച്ച പരിശോധനകള്‍ കര്‍ശനമാക്കുമെന്നും കോര്പ്പറേഷന് അറിയിച്ചു. കോര്‍പ്പറേഷന്റെ നേതൃത്വത്തിലുള്ള പ്രത്യേക സക്വാഡുകളായിരിക്കും പരിശോധന നടത്തുക. ചെറിയ കടകള്‍മുതല്‍ വലിയ മാര്‍ക്കറ്റുകളും മാളുകളും പരിശോധനയ്ക്ക് വിധേയമാകും.
നിലവിലുള്ള പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായി നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും ആറു മാസത്തെ സമയം നല്‍കിയിട്ടുണ്ട്.അതേസമയം പ്ലാസ്റ്റിക് കവര്‍ കൊണ്ട് പൊതിഞ്ഞ മരുന്നുകള്‍, പാല് കവറുകള്‍ എന്നിവയെ നിരോധത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: