മഹാമേരുവായി കെയ്ലര്
സതീഷ് മാധവ്
”ആ തൊണ്ണൂറ് മിനുട്ട് നേരം കെയ്ലര് നവാസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ മൈതാനത്ത്. കോസ്റ്ററിക്ക എന്ന രാജ്യമൊന്നാകെ ആ ഗോള്‍ ബാറിന് കീഴില്‍ ഒതുക്കി. കൈകള്‍ വിടര്‍ത്തി വലയ്ക്ക് കോട്ട കെട്ടി കാവല്‍ നിന്ന നവാസിലേക്ക് എല്ലാ പ്രതീക്ഷകളെയും അവര്‍ കുടിയിരുത്തി. കാനറികളുടെ ചിറകടിയില്‍ ചിതറിപ്പോയ കോസ്റ്ററിക്കന്‍ പട കെയ്ലര് നവാസിന്റെ മനക്കരുത്തില്‍ അഭയം തേടി. നെയ്മറും കുടിഞ്ഞോയും ഫിര്‍മിനോയും ഡഗ്ളസ് കോസ്റ്റയും ഗബ്രിയേല്‍ ജീസസും ആര്‍ത്തലച്ചെത്തിയ ഗാലറിയിലെ കാനറികളും ഇരമ്പിക്കയറിയിട്ടും മഹാമേരുവായി കെയ്ലര് നവാസ് നിലയുറപ്പിച്ചു. അധിക സമയത്തെ കൂട്ടപ്പൊരിച്ചിലില്‍ വീണ രണ്ടു ഗോള്‍ … ഒരു മെസിയാവാതെ കാത്തതിന് നെയ്മറിന്റെ കണ്ണീര് പ്രാര്‍ത്ഥന , ഗാലറിയിലെ മഞ്ഞക്കടലിരമ്പം…. എല്ലാം നവാസിനെ മറികടക്കാനായതിന്റെ ആശ്വാസം മാത്രം.”
നോട്ട് ദ് പോയിന്റ്
ഹരികൃഷ്ണന്. എസ്
”അഹമ്മദ് മൂസ നൈജീര്യയില്‍ നിന്ന് പെട്ടന്നുദിച്ച താരമല്ല; ഇംഗ്ലണ്ട് പ്രീമിയര്‍ ലീഗില്‍ വമ്പന്മാരെ മുട്ടുകുത്തിച്ച് കഴിഞ്ഞ വര്‍ഷം ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റിയുടെ പോരാളിയാണ്. ഇരുത്തം വന്ന താരം.
2014 ലോക കപ്പിന്റെ എ ഗ്രൂപ്പില്‍ അര്‍ജന്റീന നൈജീരിയയെ 3-2ന് പരാജയപ്പെടുത്തിയാണ് ഗ്രൂപ്പ് ജേതാക്കളായത്. അന്ന് നൈജീരിയയുടെ രണ്ടു ഗോളും അടിച്ചത് മൂസ ആയിരുന്നു.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: