തിരുവനന്തപുരം; വിദേശ വനിതയുടെ കൊലപാതകത്തില്‍ അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സുഹൃത്ത്. അന്വേഷണം ശരിയായ ദിശയിലല്ലെന്നും കേസ് എത്രയും പെട്ടന്ന് അവസാനിപ്പിക്കാനാണ് പൊലീസിന് താത്പര്യമെന്നും ഇവരുടെ സുഹൃത്ത് ആന്‍ഡ്രൂസ് ആരോപിച്ചു.
തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ആന്‍ഡ്രൂസ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. മൃതദേഹം തിടുക്കത്തില്‍ ദഹിപ്പിക്കാനാണ് പോലീസ് ശ്രമിച്ചതെന്നും ഇയാള്‍ ആരോപിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ല. നീതി തേടി അന്താരാഷ്ട്ര കോടതിയെ സമീപിക്കാന്‍ തയാറാണ്.
സംഭവത്തിനു ശേഷം രാജ്യം വിടാന്‍ തനിക്കു മേല്‍ കടുത്ത സമ്മര്‍ദ്ദമാണുണ്ടായിരുന്നത്. പോലീസ് കേസിന്റെ വിശദാംശങ്ങള്‍ തങ്ങളുമായി പങ്കു വക്കാനും തയാറായിരുന്നില്ല. പല കാര്യങ്ങളും അറിഞ്ഞത് മാധ്യമങ്ങളില്‍ നിന്നാണ്. തങ്ങളെ സഹായിച്ചവരെയും അപമാനിക്കാനുള്ള ശ്രമങ്ങളാണ് പലരും നടത്തിയത്. കേസന്വേഷിക്കുന്ന സംഘത്തിന് മേല്‍ പുറത്തു നിന്നുള്ള സമ്മര്‍ദ്ദമുണ്ടെന്നു വിശ്വസിക്കുന്നതായും ആന്‍ഡ്രൂസ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: