: വംശീയാധിക്ഷേപം നടത്തിയ ഉന്നത ഉദ്യോഗസ്ഥനെ മുന്‍നിര സ്ട്രീമിംഗ് സേവന ദാതാക്കളായ നെറ്റ്ഫ്ലിക്സ് പുറത്താക്കി. നെറ്റ്ഫ്ലിക്സ് കമ്മ്യൂണിക്കേഷന്‍ മേധാവി ജോന്നാഥന്‍ ഫ്രെഡ്ലാന്ഡിനാണ് ജോലി നഷ്ടമായത്. ഒരു ചര്‍ച്ചയ്ക്കിടെയായിരുന്നു ഫ്രെഡ്ലാന്‍ഡ് വംശീയ പദം പ്രയോഗിക്കുകയായിരുന്നു. അന്ന് അത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു. പിന്നീട് ഇതിനെപറ്റി സംസാരിക്കുന്നതിനിടെ കറുത്തവര്‍ഗ്ഗക്കാരായ ജീവനക്കാരുടെ മുന്നില്‍ വച്ച് വീണ്ടും ഇത് ആവര്‍ത്തിക്കുകയായിരുന്നു.
ഫ്രെഡ്ലാന്ഡിനെ പുറക്കാത്താക്കിയതുമായി ബന്ധപ്പെട്ട് നെറ്റ്ഫ്ളിക്സ് മേധാവി ഹേസ്റ്റിങ്സ് ജീവനക്കാര്‍ക്കായി ഒരു വിശദീകരണക്കുറിപ്പ് പുറത്തിറക്കിയിരുന്നു. അതേസമയം മേധാവി എന്ന നിലയില്‍ നിലവാരം പുലര്‍ത്തുവാന്‍ നിര്‍ഭാഗ്യവശാല്‍ തനിക്കായില്ലയ ഈ പിഴവ് ഉണ്ടായതില്‍ ഖേദിക്കുന്നുവെന്നും ഫ്രെഡ്ലാന്‍ഡ് ട്വീറ്റ് ചെയ്തു.
ഏഴുവര്‍ഷത്തിലധികമായി നെറ്റ് ഫ്ളിക്സിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥനാണ് ജോന്നാഥന്‍. നേരത്തെ വാള്‍ട് ഡിസ്നിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിന് മുന്‍പ് ഫോര്‍ഡ് മോട്ടോറിന്റെ യുഎസ് മേധാവി രാജ് നായരെ മോശം പെരുമാറ്റത്തെതുടര്‍ന്ന് പുറത്താക്കിയിരുന്നു. ഇതിന് പുറമെ ഇന്റല്‍ സിഇഒ ജീവനക്കാരിയുമായുള്ള അവിഹിത ബന്ധം പുറത്തു വന്നതിനെത്തുടര്‍ന്ന് രാജി വച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: