ന്യൂദല്‍ഹി: കശ്മീരിലെ സൈന്യത്തിനെതിരെ ഭീഷണിയുമായി ഭീകരസംഘടന ലഷ്കര്‍-ഇ-തൊയ്ബ. 2018 കശ്മീരിലെ സൈനികര്‍ക്ക് അതികഠിനമാകുമെന്നായിരുന്നു ലഷ്കറിന്റെ ഭീഷണി. ലഷ്കറിന്റെ ആദ്യ ഓണ്‍ലൈന്‍ മാസിക വെയ്ത്തിന്റെ ഒന്നാം ലക്കത്തിലൂടെയായിരുന്നു സൈന്യത്തിനു നേര്‍ക്കുള്ള ഭീഷണി.
കശ്മീരിലെ സാധരണക്കാരുടെ പോരാട്ടത്തെ സഹായിക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്ന് മാസികയില്‍ പറയുന്നു. 2017ല്‍ ഇവര്‍ നടത്തിയ ആക്രമണങ്ങളുടെ പട്ടികയും എല്‍ഇടി വക്താവ് ഡോ. അബ്ദുല്ലാ ഖസ്നാവിയുടെ അഭിമുഖവും ആദ്യ ലക്കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തങ്ങള്‍ പാക്കിസ്ഥാന് പട്ടാളത്തിന്റെ പകരക്കാരല്ല. ഏത് പ്രതിസന്ധികളെയും നേരിടാനുള്ള കരുത്തും പ്രാപ്തിയും പാക് പട്ടാളത്തിനുണ്ട്. വിഭജനത്തിലെ ഇനിയും പൂര്‍ത്തീകരിച്ചിട്ടില്ലാത്ത അജണ്ടയാണ് കശ്മീരിലെ പോരാട്ടം. അതിലിടപെടുന്നതിന് പാക്കിസ്ഥാന് നിയമപരവും ധാര്‍മികവുമായ പ്രതിബന്ധങ്ങളുണ്ട്. ഖസ്നാവി അഭിമുഖത്തില്‍ പറയുന്നു.
അതേസമയം കശ്മീര്‍ താഴ്വരയില് സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഇത്തരം ഓണ്‍ലൈന്‍ പ്രചാരണങ്ങള്‍ ഏതു വിധേനയും തടയണമെന്ന് സേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: