ന്യൂദല്‍ഹി: ആഭ്യന്തര സര്‍വീസുകളില്‍ ലഗേജ് ചര്‍ജ് വര്‍ധിപ്പിച്ച് സ്വകാര്യ വിമാനക്കമ്പനികള്‍. 15 കിലോയിലധികം വരുന്ന ലഗേജുകളില്‍ ഒരു കിലോക്ക് 400 രൂപ വീതം ഇനി യാത്രക്കാര്‍ നല്‍കേണ്ടി വരും. ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, ഗോ എയര്‍ തുടങ്ങിയ കമ്പനികളാണ് വര്ധനനടപ്പാക്കിയത്. അതേ സമയം എയര്‍ ഇന്ത്യയില്‍ 25 കിലോ വരെ പണമടയ്ക്കാതെ കൊണ്ടുപോകാം.
ടിക്കറ്റ് റദ്ദാക്കുമ്പോഴുള്ള പിഴ കുറക്കുന്നതിന് മുന്നോടിയായാണ് ലഗേജ് ചാര്‍ജ് വര്‍ധിപ്പിച്ചതെന്നും സൂചനയുണ്ട്. ടിക്കറ്റ് റദ്ദാക്കുമ്പോള്‍ ഭീമമായ തുകയാണ് ഇപ്പോള്‍ നഷ്ടപ്പെടുന്നത്. ഇത് കുറച്ചുകൊണ്ട് വന്ന് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കണമെന്ന് കേന്ദ്രം അടുത്തിടെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിലുള്ള നഷ്ടം നികത്തുന്നതിനാണ് ലഗേജ് ചാര്‍ജ് വര്‍ധിപ്പിച്ചത്.
കഴിഞ്ഞ വര്‍ഷം ആഗസ്ത് മാസം വരെ ലഗേജ് 15 കിലോയിലധികമുണ്ടെങ്കില് ആദ്യത്തെ അഞ്ച് കിലോക്ക് 500 രൂപ മാത്രം നല്കിയാല് മതിയായിരുന്നു. 20 കിലോക്ക് മുകളിലുള്ളതില്‍ വിമാനക്കമ്പനികള്‍ക്ക് ഇഷ്ടമുളള പണം ഈടാക്കാം. ഇതിനെതിരെ കമ്പനികള്‍ കോടതിയെ സമീപിച്ചു. തുടര്‍ന്ന് 15 കിലോക്ക് മുകളിലുള്ള ലഗേജുകള്‍ക്ക് ഇഷ്ടത്തിനനുസരിച്ച് പണം ഈടാക്കാന്‍ അനുമതിയും ലഭിച്ചു. 300 രൂപയാണ് ഓരോ കിലോക്കും ഈടാക്കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: