മോസ്ക്കോ: ലോകകപ്പ് ഗ്രൂപ്പ് ഇ യിലെ സെര്‍ബിയ- സ്വിറ്റ്സര്‍ലന്‍ഡ് മത്സരം നിയന്ത്രിച്ച റഫറി ഫെലിക്സ് ബ്രൈച്ചിനെതിരെ സെര്‍ബിയന്‍ ഫുട്ബോള്‍ അസോസിയേഷന് ഫിഫയ്ക്ക് പരാതി നല്കി.
റഫറിയുടെ പക്ഷപാതപരമായ തീരുമാനമാണ് ഞങ്ങളുടെ ടീമിന്റെ തോല്‍വിക്ക് കാരണമായതെന്ന് പരാതിയില്‍ പറയുന്നു. മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സെര്‍ബിയ സ്വിറ്റ്സര്‍ലന്‍ഡിനോട് തോറ്റത്്. ഈ തോല്‍വി സെര്‍ബിയയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി.
റഫറിയുടെ വിവാദ തീരുമാനങ്ങളുടെ വീഡിയോ ക്ലിപ്പിങ് പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
റഫറിയുടെ തീരുമാനങ്ങള്‍ നിഷ്പക്ഷമായിരുന്നില്ല.ഞങ്ങളുടെ പ്രധാനപ്പെട്ട താരങ്ങള്‍ക്കെതിരെ അനാവശ്യമായി മഞ്ഞക്കാര്‍ഡുകള്‍ കാട്ടി. അതേസമയം സ്വിസ് കളിക്കാരുടെ ഫൗളുകള്‍ കണ്ടില്ലെന്ന് നടിച്ചു.
രണ്ടാം പകുതിയില്‍ സ്വിസ് താരങ്ങള്‍ അലെക്സാണ്ടര്‍ മിത്രാവ് ഗോള്‍ മുഖത്ത് തള്ളിയിട്ടെങ്കിലും റഫറി പെനാല്‍റ്റി അനുവദിച്ചില്ല. വീഡിയോ അസിസ്റ്റന്‍ഡ് റഫറിയുമായി കൂടിയാലോചിക്കാതെയാണ് റഫറി തീരുമാനമെടുത്തത്.ബുധനാഴ്ച നടക്കുന്ന അവസാന മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ബ്രസീലിനെ തോല്‍പ്പിച്ചാലേ സെര്‍ബിയയ്ക്ക് നോക്കൗട്ടില്‍ കടക്കാനാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: