സോചി: കാലിലെ പരിക്കില്‍ നിന്ന് നെയ്മര്‍ പൂര്‍ണ്ണമായി സുഖം പ്രാപിച്ചെന്ന് ബ്രസീലിയന്‍ ടീം ഡോക്ടര്‍ റോഡ്രിഗോ ലാസ്മര്‍. നെയ്മര്‍ ആരോഗ്യം വീണ്ടെടുത്തു കഴിഞ്ഞു. മത്സരങ്ങളില്‍ ചുവടുറപ്പിച്ചുവരുകയാണ്. ഓരോ മത്സരത്തിലും മെച്ചപ്പെട്ടു വരുകയാണെന്ന് ലാസ്മര്‍ പത്രക്കാരോട് പറഞ്ഞു.
സ്വിറ്റ്സര്‍ലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ കളിച്ച നെയ്മര്‍ക്ക് പരിശീലനത്തിനിടയ്ക്ക് പരിക്കേറ്റത് ആശങ്കയുളവാക്കിയിരുന്നു. ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും നെയ്മര്‍ പൂര്‍ണ ആരോഗ്യവാനാണെന്നും ലാസ്മര്‍ കൂട്ടിചേര്‍ത്തു.
പിഎസ്ജി താരമായ നെയ്മര്‍ക്ക് ഫെബ്രുവരിയിയില്‍ മാഴ്സെക്കെതിരായ മത്സരത്തിനിടയ്ക്കാണ് പരിക്കേറ്റത് . തുടര്‍ന്ന് ബ്രസീലില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി.
പരിക്ക് ഭേദമായ ശേഷം ഓസ്ട്രിയക്കെതിരായ ലോകകപ്പ് വാമപ്പ്് മത്സരത്തിലാണ നെയ്മര്‍ ആദ്യമായി കളിച്ചത്. വെള്ളിയാഴ്ച കോസ്റ്ററിക്കക്കെതിരായ നിര്‍ണായക മത്സരത്തില്‍ ഗോള്‍ നേടി നെയ്മര്‍ ബ്രസീലിന് വിജയം സമ്മാനിച്ചു. ഇതോടെ അവരുടെ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ ഉയര്‍ന്നു. അവസാന മത്സരത്തില്‍ ബുധനാഴ്ച സെര്‍ബിയയെ നേരിടും. ബ്രസീലിന് നോക്കൗട്ടില്‍ കടക്കാന്‍ സെര്‍ബിയക്കെതിരെ സമനില മാത്രം മതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: