പാലക്കുന്ന്: കാസര്‍കോട് പാലക്കുന്നില്‍ കഞ്ചാവ് മാഫിയക്കാര്‍ തമ്മില്‍ വെടിവയ്പ്. ഒരാള്‍ക്ക് വെടിയേറ്റു. പാലക്കുന്ന് സ്വദേശി ഫയാസിനാണ് വെടിയേറ്റത്. ഇയാളെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. കാസര്‍കോട് ജില്ല കഞ്ചാവ് വില്‍പ്പനക്കാരുടെയും ഉപഭോക്താക്കളുടെയും താവളമായിട്ട് ഏറെക്കാലമായി. ലക്ഷങ്ങളുടെ കഞ്ചാവാണ് അന്യസംസ്ഥാനങ്ങളില്‍ നിന്നും കാസര്‍കോട്ട് എത്തുന്നത്.
മംഗലാപുരത്ത് നിന്നും ഇടുക്കിയില്‍ നിന്നുമാണ് ജില്ലയിലേക്ക് കൂടുതല്‍ മയക്കുമരുന്നുകള്‍ എത്തുന്നത്, ഹൊസങ്കടി, മഞ്ചേശ്വരം, ഉപ്പള, ബന്തിയോട്, കുമ്പള, കാസര്‍കോട് പഴയ ബസ് സ്റ്റാന്റ്, പുതിയ ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്, നെല്ലിക്കുന്ന്, തളങ്കര, വിദ്യാനഗര്‍, പൊവ്വല്‍, എല്‍ബിഎസ് കാംപസ് പരിസരം, കാഞ്ഞങ്ങാട് ടൗണ്‍, പടന്നക്കാട്, ഉദുമ, ബേക്കല്‍, പള്ളിക്കര, പെരിയ, തൃക്കരിപ്പൂര്‍, നീലേശ്വരം, ചെറുവത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കഞ്ചാവ് മാഫിയകള്‍ നിലയുറപ്പിച്ചിട്ടുണ്ട്.
കേന്ദ്രസര്‍വകലാശാല ആസ്ഥാനമായ പെരിയ ടൗണില്‍ കഞ്ചാവ് വില്‍ക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: