കണ്ണൂര്‍: ബിജെപി പ്രവര്ത്തകന് തലശേരി വടക്കുമ്പാട് സ്വദേശി മാലിയാട്ട് നിഖിലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. തലശേരി കോടതിയാണ് ശിക്ഷ വിധിച്ചത്. സി.പി.എമ്മുകാരായ ശ്രീജിത്ത്, വിനോയ്, കെ.ടി മനാഫ്, പി.പി.സുനില്‍കുമാര്‍, സി.കെ.മര്‍സൂഖ് എന്നിവര്‍ക്കാണ് ശിക്ഷ ലഭിച്ചത്. പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു.
എട്ട് പ്രതികളുണ്ടായിരുന്ന കേസില്‍ രണ്ടു പ്രതികളെ വെറുതെ വിട്ടു. ലോറി ജീവനക്കാരനായ നിഖിലിനെ 2008 മാര്‍ച്ച് 5നാണ് സിപിഎം ഗുണ്ടകള്‍ വെട്ടികൊലപ്പെടുത്തിയത്.
പത്ത് വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ബിജെപി പ്രവര്‍ത്തകനായ നിഖിലിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎമ്മുകാര്‍ക്ക് ശിക്ഷ ലഭിച്ചിരിക്കുന്നത്. സിപിഎം പ്രവര്‍ത്തകരായ വടക്കുമ്പാട് തെക്കേ കണ്ണോളി വീട്ടില്‍ ശ്രീജിത്ത്, നിട്ടൂര്‍ ഗുംട്ടി സ്വദേശികളായ വിനോയ്, കെ.പി മനാഫ്, യു.ഫിറോസ്, പി.പി സുനില്‍കുമാര്‍, മര്‍സൂഖ്, വടക്കുമ്പാട് കൂളിബസാറിലെ വയനാന്‍ വത്സന്, വടക്കുമ്പാട് പാറക്കെട്ടിലെ മൂലാന് ശശിധരന് എന്നിവരായിരുന്നു കേസിലെ പ്രതികള്‍. ഇതില്‍ നാലും ഏഴും പ്രതികളെ കോടതി വെറുതെ വിട്ടു. എട്ടാം പ്രതി ശശിധരന് വിചാരണവേളയില്‍ മരണപ്പെട്ടു.
ആകെ 65 സാക്ഷികളാണ് കേസിലുണ്ടായിരുന്നത്. 67 രേഖകളും 16 തൊണ്ടി മുതലുകളും പ്രൊസിക്യൂഷന് കോടതി മുമ്പാകെ ഹാജരാക്കി. സംഭവദിവസം കൂളിബസാറില്‍ വെച്ച് ലോറി തടഞ്ഞ് നിഖിലിനെ സി.പി.എമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: