തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിന് ആവശ്യമായ 485.3 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിന് ഭരണാനുമതി നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ നിലവിലുള്ള റണ്‍വേയുടെ നീളം 2850 മീറ്ററണ്.
ജംബോ വിമാനങ്ങള്‍ക്ക് സഞ്ചാരയോഗ്യമാക്കുന്നതിന് റണ്‍വേയുടെ നീളം 3400 മീറ്ററായും റണ്‍വേ സ്ട്രിപ്പിന്റെ വീതി 300 മീറ്ററായും വര്‍ധിപ്പിക്കേണ്ടതുണ്ട്. കൂടാതെ പാരലല്‍ ടാക്സിവേ നിര്‍മാണം, റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ 240 മീറ്റര്‍ വീതമാക്കുന്ന പ്രവൃത്തി എന്നിവ പൂര്‍ത്തിയാക്കണം. ഇതിനാവശ്യമായ 485.3 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിനാണ് ഭരണാനുമതി നല്‍കിയത്.
സ്ഥലം ഏറ്റെടുത്ത് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കൈമാറുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഹയര്‍സെക്കന്ററി അധ്യാപക നിയമനത്തിന് വിവിധ കോടതികളില്‍ കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ നിലവിലെ പിഎസ്സി തെരഞ്ഞെടുപ്പുകള്‍ക്ക് വെയിറ്റേജ് നിബന്ധന ബാധകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: