ഭോപ്പാല്‍: ജയില്‍ചാടിയ എട്ടു സിമി പ്രവര്‍ത്തകര്‍ക്കു നേരെ സേനയ്ക്ക് നിറയൊഴിക്കേണ്ടി വന്നത് അനിവാര്യമായ സാഹചര്യത്തിലാണെന്ന് ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട്. റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്.കെ. പാണ്ഡേയായിരുന്നു അന്വേഷണ കമ്മീഷന്. കഴിഞ്ഞ സപ്തംബറില്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയിരുന്നു. ഇന്നലെ പൊതുഭരണ വകുപ്പ് മന്ത്രി ലാല്‍ സിങ് ആര്യയാണ് ശൂന്യവേളയില്‍ സഭയുടെ മേശപ്പുറത്ത് വച്ചത്.
മരിച്ച സിമി പ്രവര്‍ത്തകരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടുവെങ്കിലും ഇതിനു വഴങ്ങാതെ പോലീസിനും പൊതുജനത്തിനും നേരെ വെടിവച്ചു. ഇതോടെയാണ് പോലീസിന് ഇവര്‍ക്കെതിരെ നിറയൊഴിക്കേണ്ടി വന്നത്. പോലീസ് വെടിവെച്ചപ്പോഴും ഇവര്‍ക്ക് കീഴടങ്ങാന്‍ യാതൊരു ഉദ്ദേശ്യവും ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
2016 ഒക്ടോബര്‍ 30നാണ് എട്ട് സിമി പ്രവര്‍ത്തകര്‍ ഭോപ്പാല്‍ ജയില്‍ ചാടിയത്. ജസ്റ്റിസ് ജയില്‍ വാര്‍ഡനെ കഴുത്തറുത്ത് കൊന്ന ശേഷം ജയില്‍ ചാടിയ സിമി പ്രവര്‍ത്തകരെ മണിക്കൂറുകള്‍ക്ക് ശേഷം ഭോപ്പാല്‍ നഗരാതിര്‍ത്തിയിലെ മാലിഖേഡയില്‍ പോലീസ് ഏറ്റുമുട്ടലില്‍ വധിക്കുകയായിരുന്നു. എന്നാല്‍ ഇത് വ്യാജ ഏറ്റുമുട്ടലായിരുന്നെന്ന തരത്തില്‍ വിവാദമായതോടെയാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: