ശ്രീകണ്ഠാപുരം: റോഡിനിരുവശവും ഓവുചാലുകള്‍ ഇല്ലാത്തതു കാരണം മഴയില്‍ സംസ്ഥാന പാതക്ക് മുകളിലൂടെ വെള്ളം ഒഴുകുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നു. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിലാണ് പലയിടങ്ങളിലായി മഴവെള്ളവും ഉറവയും കുത്തിയൊഴുകുന്നത്. പൊതുസ്ഥലങ്ങളില്‍ നിന്നും സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ നിന്നുമെല്ലാം വെള്ളം ഒഴുകി വരുന്നതും ഒഴുക്കി വിടുന്നതും സംസ്ഥാന പാതയിലേക്കാണ്.
സംസ്ഥാന പാതയ്ക്ക് കാര്യക്ഷമമായ ഓവുചാലില്ലാത്തതാണ് റോഡില്‍ക്കൂടി വെള്ളമൊഴുകുന്നതിന് കാരണമായിരിക്കുന്നത്. മഴയുള്ളപ്പോഴും ഇല്ലാത്തപ്പോഴും ഒരുപോലെ ഒഴുകുന്നതിനാല്‍ ടാറില്‍ പൂപ്പല്‍ പിടിക്കുന്നതിനും ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ തെന്നിവീഴുന്നതിനും കാരണമാകുകയാണ്. വര്‍ഷങ്ങളായി ഇതു തുടരുകയാണെങ്കിലും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. തളിപ്പറമ്പ് മുതല്‍ ഇരിട്ടിവരെയുളള പാതയില്‍ സര്‍വ്വേ നടത്തി വെളളക്കെട്ടൊഴിവാക്കേണ്ട സ്ഥലങ്ങളിലെങ്കിലും ഓവുചാലുകളും കള്‍വെര്‍ട്ടുകളും നിര്‍മ്മിച്ച് വെളളം റോഡിലൂടെ ഒഴുക്കുന്നത് ഒഴിവാക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: