തിരുവനന്തപുരം: കെഎസ്ആര്‍ടിസി കണ്ടക്ടര്‍ തസ്തികയിലേക്ക് പിഎസ്സി എഴുത്ത് പരീക്ഷ നടത്തി അഡൈ്വസ് മെമ്മോ നല്‍കിയവര്‍ക്ക് നിയമനം നല്‍കില്ലെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്. നിയമസഭയില്‍ രേഖാമൂലം നല്കിയ മറുപടിയിലാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം മന്ത്രി വ്യക്തമാക്കിയത്. ഇതോടെ ജോലി ലഭിക്കുമെന്ന് കാത്തിരുന്ന ഉദ്യോഗാര്‍ഥികളുടെ അവസാനത്തെ പ്രതീക്ഷയും അസ്തമിച്ചു. ജീവനക്കാരുടെ എണ്ണം അധികമാണെന്ന് സുശീല്‍ ഖന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ കണ്ടക്ടര്‍മാരുടെ എണ്ണം ദേശീയ ശരാശരിയേക്കാള്‍ അധികമാണ്. കണ്ടക്ടര്‍മാരുടെ എണ്ണം കുറച്ചുകൊണ്ടുവരാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനാല്‍ നിയമനം നല്‍കാനാവില്ലെന്നും മന്ത്രിയുടെ മറുപടിയില്‍ പറയുന്നു.
ഇതോടെ അഡൈ്വസ് മെമ്മോ ലഭിച്ച 4051 പേരുടെ പ്രതീക്ഷയാണ് അസ്തമിച്ചത്. 4051 പേര്‍ക്ക് അഡൈ്വസ് മെമ്മോ നല്‍കിയിട്ട് ഒരു വര്‍ഷം പിന്നിട്ടു. നിയമനം നല്‍കാത്തതിനെ തുടര്‍ന്ന് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ ദിവസങ്ങളോളം രാപ്പകല്‍ സമരം നടത്തിയിരുന്നു. ഇടതുപക്ഷ നേതാക്കള്‍ ഇടപെട്ട് ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തി സമരം അവസാനിപ്പിച്ചു. നേതാക്കളുടെ വാക്ക് വിശ്വസിച്ച് സമരത്തില്‍ നിന്നും പിന്വാങ്ങിയവരെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കബളിപ്പിച്ചത്. ടോമിന് ജെ. തച്ചങ്കരി എംഡിയായി ചുമതലയേറ്റെടുത്തപ്പോള്‍ ജീവനക്കാരുമായി നടത്തിയ ചര്‍ച്ചയിലും കണ്ടക്ടര്‍ നിയമനം നടത്തുമെന്നാണ് അറിയിച്ചിരുന്നത്.
ജീവനക്കാര്‍ അധികമാണെന്ന് മന്ത്രി പറയുന്നുണ്ടെങ്കിലും എണ്ണായിരത്തോളം താല്‍ക്കാലിക ജീവനക്കാര്‍ കോര്‍പ്പറേഷനില്‍ ജോലി നോക്കുന്നുണ്ട്. ഇവര്‍ക്ക് വേതനം കുറച്ച് നല്കി കൂടുതല്‍ പണിയെടുപ്പിക്കാമെന്ന തന്ത്രപരമായ നീക്കമാണ് മന്ത്രിയുടെ നിയമന നിരോധനത്തിനു പിന്നില്‍.
ഭരണഘടനാ സ്ഥാപനത്തോടുള്ള വെല്ലുവിളിയെന്ന് കെഎസ്ടിഇ സംഘ്
തിരുവനന്തപുരം: കണ്ടക്ടര്‍ തസ്തികയിലേക്ക് അഡൈ്വസ് മെമ്മോ നല്‍കിയവര്‍ക്ക് നിയമനം നല്‍കാത്തത് ഭരണഘടനാ സ്ഥാപനമായ പിഎസ്സിയോടുള്ള വെല്ലുവിളിയാണെന്ന് കെഎസ്ടിഇ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജേഷ് പറഞ്ഞു. നിയമനം നല്‍കിയില്ലെങ്കില്‍ സര്‍ക്കാര്‍ ക്രിമിനില്‍ കേസുവരെ നേരിടേണ്ടിവരും. ഉദ്യോഗാര്‍ഥികളുടെ തൊഴില്‍ എന്ന സ്വപ്നത്തെ സര്‍ക്കാര്‍ തടയുകാണെന്നും രാജേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: