ന്യൂദല്‍ഹി: ദൽഹിയിൽ ക്രൂരമായി കൊല്ലപ്പെട്ട മേജറുടെ ഭാര്യയുമായി പ്രതി ഫോണിൽ ആശയ വിനിമയം നടത്തിയത് മൂവായിരം തവണയിലേറെയെന്ന് അന്വേഷണ റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് മേജര്‍ അമിത് ദ്വിവേദിയുടെ ഭാര്യ ഷൈല്‍സ ദ്വിവേദിയെ കഴുത്തറുത്തതിനു ശേഷം കാറ് കയറി മരിച്ച നിലയിൽ കാണപ്പെട്ടത്.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഷൈൽസയുടെ ഭർത്താവിന്റെ സുഹൃത്ത് മേജർ നിഖിൽ ഹന്ദയാണ് കൊലയ്ക്കു പിന്നിലെന്ന് തെളിഞ്ഞത്. വിവാഹ അഭ്യർത്ഥന നിരസിച്ചതിനാണ് യുവതിയെ മേജർ ക്രൂരമായി കൊലപ്പെടുത്തിയത്.
പ്രതിയായ മേജര്‍ നിഖില്‍ ഹന്ദയും, മേജര്‍ അമിത് ദ്വിവേദിയുടെ ഭാര്യ ഷൈല്‍സ ദ്വിവേദിയും തമ്മില്‍ 2015 മുതല്‍ ബന്ധമുണ്ടായിരുന്നു. ഇക്കാര്യം നിഖില്‍ ഹന്ദ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. 3000ത്തോളം ഫോണ്‍ വിളികളും സന്ദേശം കൈമാറലും ഇരുവരും നടത്തിയതായി പോലീസ് കണ്ടെത്തി. കഴിഞ്ഞ ജനുവരി മുതലാണ് ഇത്രത്തോളം ഫോണ്‍ വിളികളും സന്ദേശം അയക്കലും നടന്നതെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: