തിരുവനന്തപുരം : പോലീസിലെ അടിമപ്പണിക്കെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസിൽ ഒരിക്കലും അടിമപ്പണി പോലുള്ള സമ്പ്രദായങ്ങൾ തുടരാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാവിലെ തിരുവനന്തപുരത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവാദങ്ങള്‍ സര്‍ക്കാരിനെ മോശമായി ബാധിച്ചു. പോലീസുകാരെയും ക്യാംപ് ഫോളോവര്‍മാരെയും ഒപ്പം നിര്‍ത്തണം. അടിമപ്പണി പോലീസില്‍ അനുവദിക്കില്ല. ഉയര്‍ന്ന ജനാധിപത്യ മൂല്യമുള്ള കേരളത്തിൽ പോലീസും അതനുസരിച്ച് ഉയര്‍ന്ന് പ്രവര്‍ത്തിക്കണമായിരുന്നു. ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് കടുത്ത വീഴ്ചയുണ്ടായി. ഇത് അനുവദിക്കാനാകില്ല- പിണറായി പറഞ്ഞു.
ചട്ടങ്ങള്‍ പാലിച്ചേ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കാവൂ. പോലീസ് സ്റ്റേഷനുകളില്‍ ഏതെങ്കിലും കേസ് അന്വേഷണം സംബന്ധിച്ച് അറിയിക്കാന്‍ കോള്‍സെന്റര്‍ സംവിധാനം തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് വര്‍ക്കിംഗ് അറേഞ്ച്മെന്റിന്റെ ഭാഗമായി പോലീസുകാര്‍ ഉള്ളതായാണ് അറിയുന്നത്. വര്‍ക്കിംഗ് അറേഞ്ച്മെന്റ് സമ്പ്രദായം അനന്തമായി നീട്ടിക്കൊണ്ടു പോകാനാകില്ല. കൂടുതല്‍ പോലീസുകാരെ നിര്‍ത്തിയിട്ടുള്ള ഉദ്യോഗസ്ഥര്‍ അധികമുള്ളവരെ ഉടന്‍ തിരിച്ച് അയക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
യോഗത്തില്‍ ദാസ്യപ്പണി ആരോപണത്തെ തുടര്‍ന്ന് നടപടി നേരിട്ട എഡിജിപി സുദേഷ് കുമാര്‍ പങ്കെടുത്തില്ല. ഓരോ മാധ്യമവാര്‍ത്തകള്‍ ഉദ്ധരിച്ചായിരുന്നു മുഖ്യമന്ത്രി പോലീസ് ഓഫീസര്‍മാരുടെ ഉന്നതതല യോഗത്തില്‍ വിമര്‍ശനങ്ങൾ ഉന്നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: