തിരുവനന്തപുരം: വയനാട്ടിലെ പാമ്പ്ര പ്ലാന്റേഷന്‍സിലെ മരം മുറിക്കേസില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറെ സ്ഥലം മാറ്റി. ഇ.എം സുരേഷ് ബാബുവിനെയാണ് ആറളത്തേയ്ക്ക് സ്ഥലം മാറ്റിയത്. സ്വകാര്യ എസ്റ്റേറ്റ് ഉടമകള്‍ കൈവശം വച്ചിരുന്ന വനഭൂമി രണ്ട് വര്‍ഷമുമ്പാണ് വനം വകുപ്പ് പിടിച്ചെടുത്തത്.
നിക്ഷിപ്ത വനഭൂമിയില്‍ നിന്ന് മരം മുറിച്ച് കടത്തിയതിന് കെ.എം മാണിയുടെ മരുമകന്റെ പ്ലാന്റേഷന്സിനെതിരെ കേസെടുത്തിരുന്നു. വയനാട് ചെതലയത്താണ് പ്ലാന്റേഷന്‍സ് സ്ഥിതി ചെയ്യുന്നത്. സ്ഥലത്ത് നിന്നും ഇരുന്നൂറോളം മരങ്ങള്‍ മുറിച്ചു മാറ്റിയിരുന്നു. പ്ലാന്റേഷന്‍സിന്റെ മൂന്ന് ഉടമകള്‍ക്കെതിരെയാണ് കേസെടുത്തത്. മാണിയുടെ മരുമകന് രാജേഷും പിതൃ സഹോദരങ്ങളുമാണ് ഉടമകള്‍. കേസില്‍ പ്ലാന്റേഷന്‍സ് മാനേജരടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്തു.
വനഭൂമി കഴിഞ്ഞവര്‍ഷമാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ജെണ്ട കെട്ടി തിരിച്ച 228 ഏക്കര്‍ ഭൂമിയിലാണ് മരംമുറി തകൃതിയായി നടന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള 158 സില്‍വര്‍ ഓക്ക് മരങ്ങളും രണ്ട് മലവേപ്പ് മരങ്ങളുമാണ് മുറിച്ചത്. ഇതു കൂടാതെ എസ്റ്റേറ്റ് ഭൂമിയില്‍ നിന്ന് 54 മരങ്ങള്‍ കൂടി നിയമവിരുദ്ധമായി മുറിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: