കൊച്ചി: സ്ത്രീകളെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നത് സീരിയല്‍-സിനിമാ താരം തരികിട സാബുവി (സാബു അബ്ദുസമദ്)ന്റെ സ്ഥിരം കലാപരിപാടി. സംഘപരിവാര്‍ പ്രവര്‍ത്തക ലസിത പാലയ്ക്കലാണ് സാബുവിന്റെ അധിക്ഷേപത്തിന് അവസാനമായി ഇരയായത്. മുപ്പതോളം സ്ത്രീകളെ തെറ്റായി ചിത്രീകരിച്ചുകൊണ്ട് സാബു ഫേസ്ബുക്കില്‍ കമന്റുകളിടുകയും പോസ്റ്റുകളിടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, പരാതികള്‍ മുക്കുന്ന സമീപനമാണ് പോലീസിന്റേത്.
ലസിത പാലയ്ക്കലിനെ അപമാനിച്ചതിന് കണ്ണൂര്‍ പാനൂര്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ സാബു ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് പരിപാടിയില്‍ പ്രത്യക്ഷപ്പെടുകയാണുണ്ടായത്. ചാനലിന്റെ പരിപാടിയില്‍ സജീവമായി നില്‍ക്കുമ്പോഴും സാബുവിനെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.
ഓള് ഇന്ത്യ മലയാളി അസോസിയേഷന് വനിതാ വിഭാഗം തെലങ്കാന കണ്‍വീനറും മാധ്യമപ്രവര്‍ത്തകയുമായ സുജ പവിത്രനും സാബുവിന്റെ അധിക്ഷേപത്തിന് ഇരയായിട്ടുണ്ട്. ന്യൂദല്‍ഹിയില്‍ ശരീരം വിറ്റു നടക്കുന്നുവെന്ന് പറഞ്ഞാണ് തരികിട സാബു സുജ പവിത്രനെ അധിക്ഷേപിച്ചത്. തെലങ്കാന പോലീസില്‍ പരാതി നല്‍കുകയും ഇതിന്റെ എഫ്ഐആര്‍ ഹൈദരാബാദ് കമ്മീഷണര്‍ കേരളത്തിലേക്ക് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കേരള പോലീസിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ഹൈദരാബാദ് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കലാഭവന്‍ മണിയുടെ ഭാര്യയെയും മണിയുടെ സഹോദരനെയും ചേര്‍ത്ത് സമൂഹ്യമാധ്യമങ്ങളില്‍ തരികിട സാബു തെറ്റായി ചിത്രീകരിച്ചിട്ടുണ്ട്. കലാഭവന്‍ മണിയുടെ മരണത്തിലും ആരോപണവിധേയനാണ് തരികിട സാബു.
ഫേസ്ബുക്കല്ലേ… തെളിവ് കാലിഫോര്‍ണിയയില്‍ നിന്നെത്തണം
കൊച്ചി: ഫേസ്ബുക്കിലൂടെ നടത്തിയ അധിക്ഷേപം ആയതിനാല്‍ വിവരം കാലിഫോര്‍ണിയയില്‍ നിന്നും ലഭിച്ചാലേ അന്വേഷണം കാര്യക്ഷമമാക്കാന്‍ സാധിക്കുള്ളുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ പാനൂര്‍ സിഐ ബെന്നി പറയുന്നത്. ഇതിന് ഒരു മാസത്തോളം കാലതാമസം ഉണ്ടാകുമെന്നും സിഐ പറയുന്നു.
എന്നാല്‍ സിഐയുടെ വിശദീകരണം പച്ചക്കള്ളമാണെന്ന് ഷാനി പ്രഭാകര്‍, വീണാ ജോര്‍ജ്, ദീപ നിഷാന്ത് എന്നിവരുടെ പരാതികളില്‍ എടുത്ത നടപടി വ്യക്തമാക്കുന്നു. ഇവരെ മൂന്നുപേരെയും അധിക്ഷേപിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: