ആലക്കോട്: വിനോദ സഞ്ചാര കേന്ദ്രമായ കാപ്പിമല പൈതല്ക്കുണ്ട് വെള്ളച്ചാട്ടത്തിന് സമീപം വനം വകുപ്പിന്റെ സ്ഥലം കയ്യേറി റോഡ് വെട്ടിയതിന് രണ്ടു പേര്‍ക്കെതിരെ വനം വകുപ്പ് കേസെടുത്തു. കാപ്പിമല പൈതല്ക്കുന്നിലെ വട്ടക്കാട്ട് ബിനോയി, നെല്ലിപ്പായിലെ കുഴിപ്പാറയ്ക്കല് സാജു എന്നിവര്‍ക്കെതിരെയാണ് കേസ്. വെള്ളച്ചാട്ടത്തിലേക്കുള്ള പാതയായ ഫര്ലോഗ്ങ്ങര-സീതകേറി പ്ലാവ്-പൈതല്ക്കുണ്ട് പഞ്ചായത്ത് റോഡില്‍ പഞ്ചായത്തിന്റെയോ വനം വകുപ്പിനെയോ അനുമതിയില്ലാതെ സ്വകാര്യ വ്യക്തികള്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തുകയും സര്‍ക്കാര്‍ സ്ഥലം സ്വകാര്യ സ്വത്താക്കി മാറ്റാന്‍ നീക്കം നടക്കുന്നതായും ചൂണ്ടിക്കാട്ടി നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കരുവഞ്ചാല്‍ ഫോറസ്റ്റര്‍ മനോജ് കുമാറിന്റെ നേതൃത്വത്തില്‍ വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്നാണ് കേസെടുത്തത്. പൈതല്‍മല വെള്ളച്ചാട്ടം ഉള്‍പ്പെടുന്ന പ്രദേശം സ്വന്തമാക്കാന്‍ ശ്രമം നടന്നതായാണ് നാട്ടുകാരുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: