ന്യൂദല്‍ഹി: ബാങ്കുകള്‍ക്കുള്ള കടം കൊടുത്തു തീര്‍ക്കാന്‍ തന്നെ അനുവദിക്കണമെന്നഭ്യര്‍ഥിച്ച് മദ്യരാജാവ് വിജയ്മല്ല്യ കര്‍ണാടക ഹൈക്കോടതിയില്‍ അപേക്ഷ നല്കി.
മല്ല്യയും യുബിഎച്ച്എല്‍ ഗ്രൂപ്പുമാണ് അപേക്ഷ നല്‍കിയത്. തനിക്ക് 13,960.31 കോടിയുടെ ലഭ്യമായ സ്വത്തുണ്ട്. കോടതിയുടെ മേല്‍നോട്ടത്തില്‍ ഇത് വില്‍ക്കാം.
തന്റെ സ്ഥാവര സ്വത്ത് ( ഇവയെല്ലാം ഇപ്പോള്‍ എന്ഫോഴ്സ്മെന്റ്് കണ്ടുകെട്ടിയിരിക്കുകയാണ്) 1699.45 േകാടിയുടേതാണ്. കൂടാതെ 4978.19 കോടിയുടെ ഓഹരികളുണ്ട്. ഇവയും എന്‍ഫോഴ്സ്മെന്റിന്റെ കൈവശമാണ്. 198.08 കോടിയുടെ സ്ഥിരനിക്ഷേപങ്ങളും ബാങ്ക് നിക്ഷേപവുമുണ്ട്. കിങ്ങ്ഫിഷര്‍ വില്ല വിറ്റാല്‍ 73.01 കോടി കിട്ടും. മൊത്തം 1,473.99 കോടിയുടെ സ്വത്തുണ്ട്. അപേക്ഷയില്‍ മല്ല്യ പറയുന്നു. ഇതിനു പുറമേ 2649.45 കോടിയുടെ മറ്റ് സ്വത്തുണ്ട്. തന്റെ ആറു സ്ഥാപനങ്ങളുടെ 2888.14 കോടിയുടെ ഓഹരിയുണ്ട്. അവയും വില്‍ക്കാം. മല്ല്യ അപേക്ഷയില്‍ പറയുന്നു. 2016 മാര്‍ച്ച് രണ്ടിന് ഇന്ത്യ വിട്ട മല്ല്യ ലണ്ടനിലാണ്.
മല്ല്യ വിവരിക്കുന്ന മുഴുവന്‍ സ്വത്തുക്കളും ഇപ്പോള്‍ എന്‍ഫോഴ്സ്മെന്റിന്റെ കൈവശമാണ്.
2016 ഏപ്രിലില്‍ 6868 കോടി അടയ്ക്കാമെന്ന് മല്ല്യ പറഞ്ഞിരുന്നു. പക്ഷെ വായ്പ പലിശയടക്കം 9000 കോടി കവിഞ്ഞതിനാല്‍ കേന്ദ്രം ഇതിന് സമ്മതിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: