കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അഭിഭാഷകര്‍ നല്കിയ ഹര്‍ജി തള്ളി. കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകരായിരുന്ന പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് തള്ളിയത്. കേസില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരുന്നത്.
അഭിഭാഷകര്‍ വിചാരണ നേരിടേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. തെളിവ് നശിപ്പിച്ചതിന് ഇരുവര്‍ക്കും പങ്കുണ്ടെന്ന് പ്രോസിക്യൂഷന് വ്യക്തമാക്കി. പ്രതിയുടെ ഫോണ്‍ ഇവര്‍ വാങ്ങി നശിപ്പിച്ചുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അതേസമയം കേസില്‍ നടിയുടെ വൈദ്യപരിശോധനാ ഫലം നല്കാന് കോടതി ഉത്തരവിട്ടിട്ടുണ്ട്.
വിവിധ ആവശ്യങ്ങള്‍ക്കായി പ്രതികളുടെ ഹര്‍ജികള്‍ തുടര്‍ച്ചയായി വരുന്നതിനാല്‍ കേസില്‍ വിചാരണ തുടങ്ങാന്‍ വൈകുന്നുവെന്നും കോടതി നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: