തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി പെയ്ഡ് ഷോപ്പിലെ തിരിമറിയില്‍ സിബിഐ പ്രാഥമികാ അന്വേഷണം തുടങ്ങി. ആറ് കോടിയുടെ അഴിമതിയില്‍ കസ്റ്റംസ്, വിമാനത്താവല അധികൃതര്‍, പ്ലസ് മാക്സ് കമ്പനി എന്നിവരുടെ പങ്കാണ് അന്വേഷിക്കുന്നത്.
കേസിലെ പ്രധാന പ്രതിയും ഡ്യൂട്ടി ഫ്രീ ഷോപ് നടത്തുന്ന മലേഷ്യ ആസ്ഥാനമായ പ്ലസ് മാക്സ് കമ്പനിയുടെ ഡയറക്ടറുമായ ജഗദീഷിന് ഹാജരാകാൻ കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. തമിഴ്നാട് സ്വദേശിയായ ഇയാൾ പിന്നീട് ഒളിവിൽ പോയി. അന്വേഷണത്തെ സ്വാധീനിക്കാൻ ഉന്നതല തല നീക്കം നടക്കുന്നതിനാൽ കേസ് പൂർത്തിയാക്കാനാണ് കൊച്ചി കസ്റ്റംസ് യൂണിറ്റിന്റെ തീരുമാനം.
ഇതിനിടെ ഡ്യൂട്ടി ഫ്രീ ഷോപ് അഴിമതിയിലെ അന്വേഷണത്തിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ കസ്റ്റംസ് സൂപ്രണ്ട് വിവേക് നായർ ചീഫ് കസ്റ്റംസ് കമ്മീഷണർക്ക് കത്ത് നൽകയിരുന്നു. കേസ് അട്ടിമറിക്കാൻ ഉന്നതല ഉദ്യോഗസ്ഥ നീക്കം നടന്ന പശ്ചാത്തലത്തിലാണ് കത്ത് നൽകിയതെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: