ശ്രീനഗര്‍: റൈസിങ്ങ് കശ്മീര്‍ പത്രത്തിന്റെ മുഖ്യപത്രാധിപന്‍ ഷുജത് ബുഖാരിയുടെ ഘാതകരെ തിരിച്ചറിഞ്ഞു. രണ്ട് കശ്മീരികളും ഒരു പാക് പൗരനുമാണ് ബുഖാരിയെ വധിച്ചതെന്ന് ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു. വധത്തിനു പിന്നില്‍ ലഷ്കര്‍ ഇ തയ്ബ യാണെന്നും പോലീസ് പറഞ്ഞു. പ്രദേശവാസികളാണ് മറ്റു രണ്ടു ഭീകരര്‍.
പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട നവീദ് ജട്ടാണ് ഘാതകരിലൊരാളായ പാക്പൗരന്‍. മോട്ടോര്‍ സൈക്കിളിലെത്തിയ മൂന്ന് ആയുധധാരികളാണ് ബുഖാരിയെയും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരെയും കൊന്നത്. ബുഖാരി കൊല്ലപ്പെട്ട ദിവസം തന്നെ ഘാതകരെ തിരിച്ചറിയാനായി പോലീസ് സിസിടിവി യിലൂടെ കൊലയാളികളുടെ ചിത്രം പ്രചരിപ്പിച്ചിരുന്നു.
കശ്മീരിലെ സമാധാനം ഉറപ്പുവരുത്താന്‍ നടത്തിയ ഒട്ടേറെ സമ്മേളനങ്ങളുടെ പ്രേരകശക്തിയായിരുന്നുന്നു മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ബുഖാരി. ഈ മാസം 16 നാണ് ഷുജത് അുഖാരി കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: