ബെംഗളൂരു: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ചരിത്രവിജ്ഞാനം കുറവാണെന്ന് വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഗള്‍ ഭരണാധികാരി ഔറംഗസേബിനോട് ഉപമിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്വതന്ത്ര ഇന്ത്യയിലെ ജാലിയന്വാലാബാഗായിരുന്നു അടിയന്തരാവസ്ഥ. കോടതി തീരുമാനം മറിക്കടക്കാനായിരുന്നു ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രാജ്യത്തെ കറുത്ത അധ്യായമായിരുന്നു അത്.
ജനാധിപത്യത്ത കശാപ്പുചെയ്യുകയാണ് കോണ്‍ഗ്രസ് ചെയ്തത്. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ചരിത്രത്തെക്കുറിച്ച് ഒന്നുമറിയില്ല. ഭീകരരെ വധിക്കുന്നതിനേക്കാള്‍ സാധാരണക്കാരെയാണ് സൈന്യം വധിക്കുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. സൈന്യത്തിന്റെ രാജ്യസ്നേഹത്തെയാണ് ഇത്തരക്കാര്‍ ആക്രമിക്കുന്നത്.
സൈന്യം അതിര്‍ത്തികടന്ന് മിന്നലാക്രമണം നടത്തിയതിനെയും കോണ്‍ഗ്രസ് അംഗീകരിച്ചില്ല. തീവ്രവാദികളെ അനുകൂലിച്ച് സംസാരിക്കാന്‍ എങ്ങനെയാണ് കോണ്‍ഗ്രസ്സിന് കഴിയുന്നത്. തീവ്രാവാദികള്‍ യൂണിഫോം ധരിച്ചല്ല രാജ്യത്തേക്ക് നുഴഞ്ഞുകയറുന്നത്, സാധാരണക്കരുടെ വേഷത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: