ന്യൂദല്‍ഹി: ജോലിഭാരത്തെ തുടര്‍ന്ന് തൊഴിലാളി ആത്മഹത്യ ചെയ്യുന്നതിന് കാരണക്കാര്‍ മുതലാളിയോ വകുപ്പ്തലവനോ അല്ലെന്ന് സുപ്രീംകോടതി. തൊഴിലാളി ആത്മഹത്യ ചെയ്യണം എന്ന ചിന്തയോടെയല്ല മേലുദ്യോഗസ്ഥന് ജോലികള്‍ നല്‍കുന്നത്. അതിനാല്‍ തൊഴിലാളി ആത്മഹത്യ ചെയ്യുന്ന എല്ലാ അവസരങ്ങളിലും മേലുദ്യോഗസ്ഥന്റെ മേല്‍ കുറ്റം ചുമത്താനാവില്ലെന്ന് കോടതി കണ്ടെത്തി. ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ചിന്റെ വിധിക്കനുകൂലമായിരുന്നു സുപ്രീംകോടതി വിധി.
കിഷോര്‍ പരാശര്‍ എന്നയാളുടെ ഭാര്യ നല്കിയ ഹര്ജിയിന്മേലാണ് സുപ്രീംകോടതിയുടെ വിധി. ഔറംഗാബാദ് വിദ്യാഭ്യാസ വകുപ്പില്‍ ഡപ്യൂട്ടി ഡയറക്ടറായിരുന്ന കിഷോര്‍ പരാശര്‍ 2017 ആഗസ്തില്‍ ആത്മഹത്യ ചെയ്തിരുന്നു. ഭര്‍ത്താവിന്റെ ആത്മഹത്യയ്ക്കു കാരണം ജോലിഭാരം കൂടിയതാണെന്നും അവധി ദിവസങ്ങളില്‍ പോലും ജോലിക്കായി മേലുദ്യോഗസ്ഥന് വിളിപ്പിച്ചിരുന്നതായും അവര്‍ പറഞ്ഞു.
ഇവര്‍ നല്കിയ ഹര്‍ജി ഔറംഗാബാദ് കോടതി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയില്‍ ഇവര്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ ഔറംഗാബാദ് ബെഞ്ചിന്റെ വിധി സുപ്രീംകോടതി ശരിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: