പാനൂര്‍: സമൂഹമാധ്യമങ്ങളിലൂടെ തന്നെ അധിക്ഷേപിച്ച തരികിട സാബുവിനെതിരെ നടപടിയെടുക്കാത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച മുന്‍ ജില്ലാസെക്രട്ടറി ലസിതപാലക്കല്‍ കുത്തിയിരിപ്പ് സമരം നടത്തി. പാനൂര്‍ പോലീസ് സ്റ്റേഷന് മുന്നിലാണ് ലസിത കുത്തിയിരുന്ന് പ്രതിഷേധിച്ചത്. യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ ഉപരോധസമരം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.
സമരം നേരിടാന്‍ വന്‍പോലീസ് സന്നാഹം പോലീസ് സ്റ്റേഷന് മുന്നില്‍ നിലയുറപ്പിച്ചിരുന്നു. എന്നാല്‍ പോലീസിനെ കബളിപ്പിച്ച് സ്റ്റേഷനു മുന്നില്‍ ഒറ്റക്കെത്തിയ ലസിത ഉളളിലേക്ക് കടന്നു. വരാന്തയില്‍ കുത്തിയിരുന്ന ലസിതയെ അനുനയിപ്പിക്കാന്‍ സിഐ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിനിടയില്‍ ധര്‍ണക്ക് ഐക്യദാര്‍ഢ്യവുമായി യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ:പ്രകാശ്ബാബുവും പ്രവര്‍ത്തകരും സ്റ്റേഷനിലെത്തി.
സ്ത്രീത്വത്തെ അപമാനിച്ച തരികിട സാബുവിനെ 24 ദിവസം പിന്നിട്ടിട്ടും അറസ്റ്റു ചെയ്യാത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് താനും കുത്തിയിരിക്കുകയാണെന്ന് പ്രകാശ്ബാബു നിലപാട് കടുപ്പിച്ചതോടെ അനുരഞ്ജന ചര്‍ച്ചയുമായി പോലീസെത്തി. പോലീസ് സുപ്രണ്ടുമായി ഫോണില്‍ ബന്ധപ്പെട്ട് ഒരാഴ്ചയ്ക്കുളളില്‍ തരികിട സാബുവിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുമെന്ന ഉറപ്പ് നല്കി.
നേതാക്കളായ ബിജു ഏളക്കുഴി, സി.സി.രതീഷ്, പി.സുധീര്‍, കെ.പ്രേമന് തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.ലഭിച്ച ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കില്‍ ജൂലൈ 5ന് പോലീസ് ആസ്ഥാനത്തേക്ക് ബഹുജന മാര്‍ച്ച് നടത്തുമെന്നും അഡ്വ:പ്രകാശ്ബാബു മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: