പത്തനംതിട്ട: കുമ്പസാരരഹസ്യം മുതലാക്കി ഭാര്യയെ അഞ്ച് വികാരിമാര്‍ ലൈംഗികമായി ചൂഷണം ചെയ്തു എന്ന ഭര്‍ത്താവിന്റെ പരാതിയില്‍ ഓര്‍ത്തഡോക്സ് സഭ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനായി വികാരിമാരും അഭിഭാഷകരും അടങ്ങുന്ന അഞ്ച്അംഗ കമ്മിഷനെ നിയോഗിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ആരോപണവിധേയരായ വികാരിമാരുടേയും പരാതിക്കാരന്റെയും മൊഴി അന്വേഷണ കമ്മീഷന് എടുത്തു.
എന്നാല്‍ ചൂഷണത്തിനിരയായ വീട്ടമ്മയുമായി ഇവര്‍ സംസാരിച്ചില്ലെന്നാണ് അറിയുന്നത്. ഇരയായ വീട്ടമ്മയുടെ ഭര്‍ത്താവ് നിരണം ഭദ്രാസനാധിപനും കാതോലിക്കാബാവയ്ക്കും നല്കിയ പരാതിക്കൊപ്പം ഭാര്യയുടെ സത്യപ്രസ്താവനകൂടി നല്‍കിയിട്ടുണ്ട്. ഇതില്‍ അക്രൈസ്തവരായ രണ്ടുപേരുടെ വിവരം കൂടി ഉണ്ടെന്നാണ് സൂചന. അഞ്ചു വികാരിമാരെപ്പറ്റിയും ഒരേപോലുള്ള പരാതിയല്ലെന്നും പരാതിയുടെ തീവ്രതയില്‍ വ്യത്യാസമുണ്ടെന്നുമാണ് അറിയുന്നത്.
വികാരിമാരുടെ ലൈംഗികചൂഷണത്തെപ്പറ്റി സഭാനേതൃത്വത്തിന് പരാതി ലഭിച്ചപ്പോള്‍ തന്നെ ഇതുസംബന്ധിച്ച് വേണമെങ്കില്‍ പോലീസിലും പരാതി നല്കാന് പരാതിക്കാരനോട് പറഞ്ഞിരുന്നതായും എന്നാല്‍ ഇതുവരെയും ഇത്തരത്തിലൊരു പരാതിയും നല്‍കിയതായി അറിവില്ലെന്നും സഭാനേതൃത്വം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: