പാനൂര്‍: ജലപാത വരുമെന്ന ആശങ്കയ്ക്ക് വിരാമം. കൊച്ചിയങ്ങാടി പാലം മുതല്‍ ചാടാല പുഴ വരെ ഉള്‍നാടന്‍ ജലപാതയ്ക്കായുള്ള റൂട്ട് മാപ്പും സര്‍വ്വേ നമ്പറും വില്ലേജ് ഓഫീസിലേക്ക് എത്തി കഴിഞ്ഞു. പെരിങ്ങളം, തൃപ്പങ്ങോട്ടൂര്‍, പാനൂര്‍, പന്ന്യന്നൂര്‍, മൊകേരി, തലശ്ശേരി വില്ലേജ് ഓഫീസുകളില്‍ ഉള്‍പ്പെട്ട സ്ഥലങ്ങളാണ് ജലപാതക്കായി ഏറ്റെടുക്കുന്നത്. അടുത്ത ദിവസം തന്നെ നഷ്ടപ്പെടുന്ന നൂറോളം വീടുകള്‍, സ്ഥാപനങ്ങള്‍, സ്ഥലങ്ങള്‍ എന്നിവയുടെ സര്‍വ്വേ നമ്പറും ഉടമകളുടെ വിവരങ്ങളും വില്ലേജ് ഓഫീസര്‍മാര്‍ സര്‍ക്കാറിന് സമര്‍പ്പിക്കും. അതോടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകും. പിന്നീട് ഉടമകള്‍ക്ക് ലഭ്യമാകേണ്ട പുനരധിവാസ പാക്കേജും അതോടൊപ്പം ഏറ്റെടുക്കലും ആരംഭിക്കും. അടുത്ത മാസത്തില്‍ തന്നെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.ഇതോടെ പാനൂര്‍ മേഖലയില്‍ കൂടി നിര്‍ദ്ധിഷ്ട ഉള്‍നാടന്‍ ജലഗതാഗത പദ്ധതി പ്രവൃത്തി ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: