ചെറുപുഴ: ചെറുപുഴ-പെരിങ്ങോം മെക്കാഡം റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി റോഡരികിലെ കുന്നുകള്‍ യാതൊരു സുരക്ഷയുമില്ലാതെ യന്ത്രങ്ങളുപയോഗിച്ച് ചെത്തിയെടുത്തതിന്റെ ഫലമായി മഴയത്ത് ശക്തമായ മണ്ണിടിച്ചലും. മരങ്ങളുടെ വേരുകള്‍ മുറിച്ച് മാറ്റിയതിനെ തുടര്‍ന്ന് മരങ്ങള്‍ ഏതു നിമിഷവും റോഡിലേക്ക് വീഴുന്ന സ്ഥിതിയിലാണ്. കഴിഞ്ഞ മാസം കൂറ്റന്‍ പാലമരം റോഡിലേക്ക് വീണിരുന്നു. ഓടികൊണ്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് ഇടയിലേക്കാണ് മരം വീണതെങ്കിലും ഭാഗ്യത്തിന് വന്‍ അപകടം ഒഴിവാകുകയായിരുന്നു. നൂറു കണക്കിന് വാഹനങ്ങളും യാത്രക്കാരും കടന്നു പോകുന്ന കുണ്ടംതടം വളവിലാണ് ഭീഷണിയായി മരങ്ങള്‍ നില്‍ക്കുന്നത്. മണ്ണിടിഞ്ഞ് റോഡിലേക്ക് വീണ് ദിവസങ്ങളായിട്ടും നീക്കം ചെയ്യാന്‍ അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയുമുണ്ടായിട്ടില്ല. അപകടങ്ങളുണ്ടായാലേ നടപടിയെടുക്കൂ എന്ന നിലപാടിലാണ് ഉത്തരവാദിത്തപ്പെട്ടവര്‍. അപകട ഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചുമാറ്റി സംരക്ഷണഭിത്തി നിര്‍മ്മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: