കണ്ണൂര്‍: സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന് ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി ഗവ. ഗസ്റ്റ് ഹൗസില്‍ നടത്തിയ അദാലത്തില്‍ 19 പരാതികളില്‍ കമ്മീഷന് നടപടി സ്വീകരിച്ചു. കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് പി.എസ്.ഗോപിനാഥന് അദ്ധ്യക്ഷത വഹിച്ചു. കമ്മീഷന് അംഗം ടി.എന്‍.പ്രതാപന് പങ്കെടുത്തു.
ചെറുതാഴം സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും വായ്പയെടുത്ത മത്സ്യത്തൊഴിലാളിയുടെ വായ്പക്ക് കാലഹരണ നിയമ പ്രകാരം കടാശ്വാസം അനുവദിക്കാന്‍ നിര്‍വ്വാഹമില്ലെന്നും വായ്പകണക്ക് തീര്‍പ്പാക്കാനും നല്കിയ നിര്‍ദ്ദേശം പാലിക്കാത്തതില്‍ കമ്മീഷന് അതൃപ്തി രേഖപ്പെടുത്തി. മാര്‍ച്ച് 28ലെ കമ്മീഷന് ഉത്തരവ് ഉടന്‍ നടപ്പാക്കാന്‍ ബാങ്കിനോട് നിര്‍ദ്ദേശിച്ചു.
എസ്സി/എസ്.ടി. വികസന കോര്പ്പറേഷന് കണ്ണൂര്‍, കാനറാ ബാങ്ക് (സൗത്ത് ബസാര്‍ ശാഖ), കേരള ഗ്രാമീണ്‍ ബാങ്ക് (പിണറായി) എന്നിവിടങ്ങളില്‍ നിന്നും വായ്പയെടുത്ത മത്സ്യത്തൊഴിലാളികള്‍ക്ക് അനുവദിച്ച 1,75,234 രൂപയുടെ കടാശ്വാസം കൈപ്പറ്റിയിട്ടും വായ്പ കണക്ക് ക്ലോസ് ചെയ്യാതിരുന്നതില്‍ കമ്മീഷന് വിശദീകരണം തേടി.
വളപട്ടണം സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും വായ്പയെടുത്ത മത്സ്യത്തൊഴിലാളിക്ക് 2010 ല്‍ കടാശ്വാസം ശുപാര്‍ശ ചെയ്തി്ട്ടും കൈപ്പറ്റിയ കടാശ്വാസത്തിന് പുറമേ അധികം ഈടാക്കിയ 35,565 രൂപ പരാതിക്കാരന് തിരികെ നല്‍കാനോ നിലവിലുള്ള അവരുടെ വേറെ വായ്പയില്‍ മുതലിനത്തില്‍ വരവ് വയ്ക്കാനോ ബാങ്കിനോട് നിര്‍ദ്ദേശിച്ച് കമ്മീഷന് ഉത്തരവ് പുറപ്പെടുവിച്ചു. കമ്മീഷന്റെ മുന്‍ ഉത്തരവ് നടപ്പാക്കി 6 പരാതികളില്‍ വായ്പകണക്ക് അവസാനിപ്പിച്ച് ഈടാധാരങ്ങള്‍ തിരികെ നല്‍കിയതായി റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: