കൊച്ചി: സംസ്ഥാനത്തെ 14 ജില്ലകളിലും ആധുനിക ചികിത്സാ സംവിധാനങ്ങളോടെ ഇഎസ്ഐ ഡിസ്പന്സറികള് വരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലാവും ഇഎസ്ഐ കോര്പ്പറേഷന് നേരിട്ട് നടത്തുന്ന ഈ ഡിസ്പന്‍സറി കം ബ്രാഞ്ച് ഓഫീസ് (ഡിസിബിഒ) കേന്ദ്രങ്ങള്‍.
ഭാവിയില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളാക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി. കേരളത്തില്‍ ഇഎസ്ഐ ആനുകൂല്യങ്ങളുള്ള ജീവനക്കാര്‍ ചികിത്സാ സഹായങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ആശുപത്രികളിലാണ് ചികിത്സ തേടുന്നത്. അതിലെ അസൗകര്യങ്ങള്‍ പരിഹരിക്കാനും ഇഎസ്ഐ ആനുകൂല്യമുള്ള തൊഴിലാളികള്‍ക്ക് മികച്ച ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കാനുമാണ് ഈ സംവിധാനം.
ഓരോ ജില്ലകളിലും ഇഎസ്ഐ ഡിസ്പന്‍സറി വരുന്ന സ്ഥലങ്ങള്‍: തിരുവനന്തപുരം (പേരൂര്‍ക്കട), കൊല്ലം (കിളികൊല്ലൂര്‍), പത്തനംതിട്ട (റാന്നി), ആലപ്പുഴ (മാവേലിക്കര), കോട്ടയം (ചങ്ങനാശേരി), ഇടുക്കി (മൂന്നാര്‍), എറണാകുളം (മൂവാറ്റുപുഴ), തൃശൂര്‍ (ഗുരുവായൂര്‍), പാലക്കാട് (വടക്കാഞ്ചേരി), മലപ്പുറം (താഴേക്കാട്), വയനാട് (സുല്‍ത്താന്‍ ബത്തേരി), കോഴിക്കോട് (ബാലുശേരി), കണ്ണൂര്‍ (കാഞ്ഞങ്ങാട്).
എല്ലാ സംസ്ഥാനത്തും ഇഎസ്ഐ ഡിസ്പന്‍സറി തുറക്കുമെങ്കിലും സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഡിസി ബിഒ ലഭിക്കാന്‍ കാരണമായത് കേരളത്തില്‍ നിന്നുള്ള ഇഎസ്ഐ ബോര്‍ഡംഗം വി. രാധാകൃഷ്ണന്റെ പരിശ്രമമാണ്. ബിഎംഎസ് ദേശീയ നിര്‍വാഹക സമിതിയംഗം കൂടിയാണ് രാധാകൃഷ്ണന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: