ന്യൂദല്‍ഹി: രൂപയുടെ മൂല്യം എക്കാലത്തേയും താഴ്ന്ന നിലവാരത്തില്‍. 29 പൈസയുടെ നഷ്ടമാണ്രൂപക്ക്ഉണ്ടായത്. കഴിഞ്ഞ ദിവസം 19 മാസത്തെ ഏറ്റവും കുറഞ്ഞനിലയിലാണ് രൂപവ്യാപാരം അവസാനിപ്പിച്ചത്. രൂപയുടെ മുല്യം വ്യാഴാഴ്ചയും ഇടിയുകയായിരുന്നു. ഡോളറിനെതിരെ 69.10 ആണ് ഇപ്പോള്‍ രൂപയുടെ മൂല്യം.
68.89 എന്ന നിരക്കില്‍ വ്യാപാരം ആരംഭിച്ച് മിനിട്ടുകള്‍ക്കകം രൂപയുടെ മൂല്യം 69.10ല്‍ എത്തി. ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇതിനുമുമ്പ് 2013 ഓഗസ്റ്റിലാണ് രൂപയുടെ മൂല്യം 68.82 നിലവാരത്തിലെത്തിയത്. അസംസ്കൃത എണ്ണവില ഉയരുന്നതും വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ രാജ്യത്തുനിന്ന് നിക്ഷേപം പിന്‍വലിക്കുന്നതുമാണ് രൂപയുടെ മൂല്യമിടിയുന്നതിന് കാരണം. ബാരലിന് 72.76 ഡോളറാണ് ഇപ്പോഴത്തെ എണ്ണവില. യു.എസ് - ചൈന വ്യാപാര പ്രശ്നങ്ങളും രൂപയുടെ ഇടിവിന് കാരണമായി സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.
എന്നാല്‍ ഗള്ഫ്ഉള്പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന്ഇന്ത്യയിലേക്ക്പണമയക്കുന്ന പ്രവാസികള്ക്ക്വന് നേട്ടമാണ്വിനിമയ നിരക്കിലുള്ള ഇടിവ്സമ്മാനിക്കുന്നത്. ഓഹരി വിപണിയില്‍ സെന്‍സെക്സ് 58.80 പോയിന്റ്ഇടിഞ്ഞ് 35,158.31ലാണ്ഇന്ന്വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 32.95 പോയിന്റ്ഇടിഞ്ഞ്10,638.45ലും വ്യാപാരം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: