തിരുവനന്തപുരം: കൊല്ലത്തു നടക്കുന്ന 2017ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിന്റെ സ്വാഗത സംഘം ചെയര്മാന് സ്ഥാനത്തുനിന്ന് നടനും എംഎല്‍എയുമായ മുകേഷിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് കത്ത്. സംവിധായകന് ടി. ദിനേഷാണ് സാംസ്കാരിക മന്ത്രിക്ക് കത്ത് നല്‍കിയത്.
സ്ത്രീ വിരുദ്ധ നിലപാടുമായി താരസംഘടനയായ അമ്മയുടെ തലപ്പത്തിരിക്കുന്ന മുകേഷ് ചടങ്ങില്‍ പങ്കെടുത്താല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും സംസ്ഥാന സര്‍ക്കാറും മുന്നോട്ട് വച്ചിട്ടുള്ള സ്ത്രീപക്ഷ നിലപാടിന് വിരുദ്ധമാവുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പരിപാടിയില്‍ പങ്കെടുത്ത് അവാര്‍ഡ് വാങ്ങേണ്ട ഒരാള്‍ എന്ന നിലയില്‍ ഇത് വളരെ അധികം മാനസിക പ്രയാസം ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2017ലെ കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ സ്വനം സിനിമയുടെ സംവിധായകനാണു ടി. ദീപേഷ്.
കത്തിന്റെ പൂര്‍ണ്ണരൂപം-
പ്രിയപ്പെട്ട സാംസ്കാരിക മന്ത്രിക്ക്
സാര്‍,
2017 ലെ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം കൈമാറുന്നതിനെ സംബന്ധിച്ച് ഈ വര്‍ഷം കൊല്ലത്ത് വച്ചാണ് അവാര്‍ഡ് കൈമാറുന്നത് എന്നും ശ്രീ മുകേഷാണ് സ്വാഗത സംഘം ചെയര്‍മാനെന്നും അറിയാന്‍ കഴിഞ്ഞു. തികച്ചും ജനാധിപത്യവിരുദ്ധവും, സ്ത്രീവിരുദ്ധവുമായ നിലപാട് സ്വീകരിച്ച അമ്മ എന്ന സംഘടനയുടെ തലപ്പത്ത് ഇരിക്കുന്ന ശ്രീ മുകേഷിന്റെ സ്വഗതത്തില്‍ ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് നല്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനം ഇതുവരെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും സംസ്ഥാന സര്‍ക്കാരും മുന്നോട്ട് വച്ചിട്ടുള്ള സ്ത്രീപക്ഷ നിലപാടിന് വിരുദ്ധമാവും. മാത്രമല്ല പൊതുസമൂഹത്തിന് മുന്പില് തെറ്റായ സന്ദേശമായിരിക്കും എത്തുക.
ഈ പരിപാടിയില്‍ പങ്കെടുത്ത് അവാര്‍ഡ് വാങ്ങേണ്ട ഒരാള്‍ എന്ന നിലയില്‍ വളരെ അധികം മാനസിക പ്രയാസവും ഉണ്ട്. മാത്രമല്ല കഴിഞ്ഞവര്‍ഷം തലശ്ശേരിയില്‍ വെച്ച് നടന്ന ചടങ്ങില്‍ അവള്‍ക്കൊപ്പം എന്ന പരിപാടിയാണ് എറ്റവും പ്രധാന വിഷയമായി എടുത്തത്. അദേഹത്തെ മാറ്റി നിര്‍ത്തി ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാട് ഉയര്‍ത്തി പിടിക്കണമെന്ന് അപേക്ഷിക്കുന്നു.
ഒപ്പ്
ദിപേഷ് ടി
സംവിധായകന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: