ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ മഗാഹാറില് കബീര്‍ അക്കാദമിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടു. സന്യാസി വര്യനായ കബീര്‍ ദാസിന്റെ അഞ്ഞൂറാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചാണ് അക്കാദമി സ്ഥാപിക്കുന്നത്. ബിജെപിയുടെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായിട്ടുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് എത്തിയതായിരുന്നു മോദി. യോഗി ആദിത്യനാഥും അദ്ദേഹത്തിനൊപ്പം ചടങ്ങിൽ സന്നിഹിതനായിരുന്നു.
പ്രധാനമന്ത്രി കബീര്‍ ദാസിന്റെ ശവകുടീരത്തിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തി. സന്യാസിവര്യനായ കബീർ ദാസിൻറെ ചരമ വാർഷികത്തിൽ അദേഹത്തെ സ്മരിച്ച് ഇവിടെ നിൽക്കാനായത് ഭാഗ്യമായി കാണുന്നു. കബീര്‍ ദാസിന്റെ കവിതകളില്‍ ഇന്ത്യയുടെ ആത്മാവിനെയാണ് കണ്ടെത്താനാകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സമൂഹത്തിലെ അനീതികള്‍ക്കെതിരെയും പ്രശ്നങ്ങള്‍ക്കെതിരെയും പ്രതികരിച്ച മഹാനായിരുന്നു കബീർ ദാസ്. സാധാരണക്കാരായ ജനങ്ങളുടെ വികാരങ്ങൾ മനസിലാക്കി പ്രവർത്തിച്ചയാളാണ് അദ്ദേഹമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രതിപക്ഷ പാർട്ടികൾക്കെതിരെ തുറന്നടിക്കാനും അദ്ദേഹം മറന്നില്ല. ഇന്ന് സമാധാനവും വികസനവും ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ആഗ്രഹിക്കുന്നില്ല. സമാധാന അന്തരീക്ഷം ഇല്ലാതാക്കി പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സന്യാസി വര്യനായ കബീർ ദാസിന്റെ ആശയങ്ങളും പ്രവർത്തനങ്ങളും മനസിലാക്കിയവർ ജനങ്ങളെ വിഭജിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: