ന്യൂദല്‍ഹി: ജനം കൊലപ്പെടുത്തുമെന്ന ഭയം മൂലം ഇന്ത്യയിൽ വരാൻ താത്പര്യപ്പെടുന്നില്ലെന്ന് പി.എന്‍.ബി തട്ടിപ്പ് കേസിലെ മുഖ്യപ്രതി മെഹുല്‍ ചോക്സി. ജനങ്ങൾ കൊലപ്പെടുത്തുമെന്ന് ഭയമുണ്ടെന്നും ഇതിനാല്‍ തനിക്കെതിരെ പുറപ്പെടുവിച്ച ജാമ്യമില്ല വാറണ്ട് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ചോക്സി സി.ബി.ഐ ജഡ്ജിക്കെഴുതിയ കത്തില്‍ വ്യക്തമാക്കി.
അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും ചോക്സി കത്തില്‍ പറയുന്നുണ്ട്. കേസ് സംബന്ധിച്ച് അന്വേഷണ എജന്‍സികളുടെ ചോദ്യങ്ങള്‍ക്ക് കൃതമായ മറുപടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നീരവ് മോദിക്കെതിരായും തനിക്കെതിരായുമുള്ള കേസുകള്‍ വ്യത്യസ്തമാണ്. തന്റെ മുഴുവന്‍ സ്വത്തുക്കളും എന്ഫോഴ്സ്മെൻ്റ്ഡയറക്ടറേറ്റ് കണ്ടുകെട്ടിയ വിവരവും ചോക്സി കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: