മോസ്കോ: സെനഗലിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്ത് കൊളംബിയ പ്രീക്വാര്‍ട്ടറില്‍. 74ാം മിനിറ്റില്‍ യെറി മിനയാണ് കൊളംബിയയുടെ ഗോള്‍ നേടിയത്. കോര്‍ണര്‍ കിക്കില്‍ നിന്നുള്ള തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ മിനയാണ് സെനഗലിന്റെ വല ചലിപ്പിച്ചത്.
കൊളംബിയ- സെനഗല്‍ മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതം. മത്സരത്തിന്റെ 18ാം മിനിറ്റില്‍ സെനഗലിന് അനുകൂലമായി റഫറി നല്കിയ പെനല്‍റ്റി വിഎആറിന്റെ സഹായത്തോടെ പുനഃപരിശോധിച്ചതോടെ കൊളംബിയക്ക് ആശ്വാസം ലഭിച്ചു. ഡേവന്സന് സാഞ്ചസ് ബോക്സിനുള്ളില്‍ വച്ച് സാദിയോ മാനെയെ ഫൗള്‍ ചെയ്തതിനാണ് റഫറി പെനല്‍റ്റി വിധിച്ചത്. എന്നാല്‍ തീരുമാനത്തിനെതിരേ കൊളംബിയന്‍ താരങ്ങള്‍ ശക്തമായി പ്രതിഷേധിച്ചു. തുടര്‍ന്ന് തീരുമാനം വിഎആറിനു വിടുകയും പുനഃപരിശോധനയില്‍ പെനല്‍റ്റി നല്‍കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: