പത്തനംതിട്ട: കുമ്പസാര രഹസ്യം ചൂഷണം ചെയ്ത് അഞ്ച് വികാരിമാര്‍ വീട്ടമ്മയെ ലൈംഗികമായി ഉപയോഗിച്ച സംഭവത്തില്‍ ദേശീയ വനിതാകമ്മീഷന് ഇടപെട്ടിട്ടും സംസ്ഥാനവനിതാ കമ്മീഷനോ സര്‍ക്കാരോ ഇടപെടാത്തത് വിവാദമാകുന്നു.
സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായ സംഭവം ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ദേശീയ വനിതാ കമ്മീഷന് പ്രശ്നത്തില്‍ ഇടപെട്ട് ഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. സോഷ്യല്‍ മീഡിയയിലെ പരാമര്‍ശങ്ങളുടെ പേരില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ആളുകളെ അറസ്റ്റു ചെയ്യുന്ന പോലീസ് ഇക്കാര്യത്തില്‍ അന്വേഷണത്തിന് മുതിരാത്തതും വിമര്‍ശന വിധേയമാകുന്നു.
ഓര്‍ത്തഡോക്സ് സഭയിലെ നിരണം, തുമ്പമണ്‍, ഡല്‍ഹി ഭദ്രാസനങ്ങളിലെ അഞ്ചോളം വൈദികര്‍ കുമ്പാസാര രഹസ്യം മുതലാക്കി തന്റെ ഭാര്യയെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് കാട്ടി ഭര്‍ത്താവ് സഭാ നേതൃത്വത്തിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് അഞ്ച് വൈദികരോടും ചുമതലകളില്‍ നിന്നും മാറിനില്ക്കാന് സഭാ നേതൃത്വം ആവശ്യപ്പെടുകയും പരാതിയെപ്പറ്റി അന്വേഷിക്കാന്‍ വൈദികരും അഭിഭാഷകരും അടങ്ങുന്ന കമ്മീഷനെ നിയോഗിക്കുകയും ചെയ്തിരുന്നു. നിരണം ഭദ്രാസനത്തിന്റെ തിരുവല്ലയിലെ ആസ്ഥാനത്ത് ഓര്‍ത്തഡോക്സ് സഭ നിയോഗിച്ച കമ്മീഷന് ഇന്നലെ മൊഴിയെടുപ്പ് നടത്തി. ലൈംഗിക ചൂഷണത്തിനിരയായ വീട്ടമ്മ ഇന്നലെയും കമ്മീഷനുമുന്നിലെത്തിയില്ല. വീട്ടമ്മയുടെ അച്ഛന് കമ്മീഷനു മുന്നിലെത്തിയിരുന്നു. നിരണം ഭദ്രാസനാധിപന്‍ യൂഹോനോന്‍ മാര്‍ ക്രിസോസ്റ്റം മോസുമായും അച്ഛന് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: