തിരുവനന്തപുരം: ചെക്പോസ്റ്റുകളില്‍ പരിശോധനയ്ക്ക് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ വിഷം ചേര്‍ത്ത മത്സ്യം യാതൊരു തടസ്സവുമില്ലാതെ സംസ്ഥാനത്തെ വിപണിയിലേക്ക് എത്തുന്നു.
പോലീസും എക്സൈസും മാത്രമാണ് ചെക് പോസ്റ്റുകളില്‍ വാഹന പരിശോധനയ്ക്കായി ഡ്യൂട്ടി നോക്കുന്നത്. കഞ്ചാവ് തുടങ്ങിയ മയക്കുമരുന്നുകള്‍ കടുത്തുന്നുണ്ടോ എന്നാണ് എക്സൈസ് സംഘം പ്രധാനമായും പരിശോധിക്കുന്നത്. ഇവരെ സഹായിക്കാനാണ് പോലീസിനെ നിയോഗിച്ചിരിക്കുന്നത്.
മീന്‍ വണ്ടികള്‍ എക്സൈസ് സംഘം പരിശോധിക്കാറുണ്ടെങ്കിലും മത്സ്യത്തിന്റെ ഗുണനിലവാരം പരിശോധിക്കാറില്ല. ഭക്ഷ്യസാധനങ്ങളുടെ പരിശോധനയ്ക്ക് ആ വകുപ്പിലെ ജീവനക്കാരെ നിയമിക്കണമെന്നും വാഹനം നിര്‍ത്തി പരിശോധിക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കണമെന്നുമാണ് എക്സൈസുകാരുടെ നിലപാട്. സര്‍ക്കാര്‍ ഉത്തരവില്ലാതെ പരിശോധനയ്ക്കായി മീന്‍ വാഹനങ്ങളെ തടഞ്ഞിട്ടാല്‍ തങ്ങള്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന് ഇവര്‍ പറയുന്നു.
രാത്രികാലങ്ങളിലാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മത്സ്യം കയറ്റിയുള്ള വാഹനങ്ങള്‍ ചെക് പോസ്റ്റ് വഴി കടന്നു വരുന്നത്. വലിയ വാഹനങ്ങള്‍ മുതല്‍ ചെറിയ വാഹനങ്ങള്‍ വരെ എത്തുന്നുണ്ട്. ഭക്ഷ്യ സുരക്ഷയിലാകട്ടെ രാത്രി ഡ്യൂട്ടിക്ക് ജീവനക്കാര്‍ ഇല്ല.
ഓണക്കാലത്തും മറ്റ് ഉത്സവ സീസണും മാത്രമേ ഭക്ഷ്യ സുരക്ഷയിലെ ജീവനക്കാര്‍ രാത്രികാലങ്ങളില്‍ ജോലി നോക്കിയിട്ടുള്ളൂ. അതിനാല്‍ നിലവിലെ സംവിധാനത്തില്‍ പരിശോധന കര്ശനമാകില്ല. വിഷം ചേര്‍ത്ത മത്സ്യം വിപണിയില്‍ എത്തുന്നത് കര്‍ശനമായി തടയുമെന്ന് മന്ത്രി കെ.കെ. ശൈലജയും മന്ത്രി മെഴ്സിക്കുട്ടിയമ്മയും പറയുന്നുണ്ടെങ്കിലും പരിശോധനയില്ലാത്തതിനാല്‍ ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം വിപണിയില്‍ ധാരാളമായി ലഭിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: