മുംബൈ: മുംബൈയില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വിമാനത്തിന് ആകാശ യാത്രയ്ക്കുള്ള അനുമതിയില്ലായിരുന്നെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം.
2008ല്‍ യുപി സര്‍ക്കാരിന്റെ കീഴിലായിരുന്നപ്പോഴാണ് വിമാനം അവസാനമായി പറന്നത്. പിന്നീട് m/s uy ഏവിയേഷന്‍ 2014ല്‍ വിമാനം വാങ്ങി. കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി വിമാനത്തിന്റെ അറ്റകുറ്റപണികള്‍ നടന്നു വരികയായിരുന്നു.
ആകാശയാത്രയ്ക്ക് യോഗ്യത നേടുന്നതിന് മുന്നോടിയായുള്ള പറക്കലിനിടെയാണ് വിമാനം തകര്‍ന്ന് വീണ് ദുരന്തമുണ്ടായതെന്നും മന്ത്രാലയം ട്വീറ്റില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: