കോഴിക്കോട്: കെഎസ്ആര്‍ടിസിയിലെ നിയമന ഉത്തരവ് നടപ്പാക്കാന്‍ തല്ക്കാലം നിര്‍വാഹമില്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്. കഞ്ഞികുടിക്കാന്‍ വകയില്ലാത്ത സാഹചര്യത്തില്‍ അധിക ബാധ്യത ഏറ്റെടുക്കാനാവില്ലെന്നും ഉദ്യോഗാര്‍ഥികള്‍ക്ക് കോടതിയെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആര്‍ടിസിയില്‍ അഡ്വൈസ് മെമ്മോ ലഭിച്ച 4051 പേര്‍ക്ക് നിയമനം നല്കുന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്യോഗര്ഥികളോട് അനുഭാവമുണ്ട്. പക്ഷേ ജോലി നല്കാന് കഴിയില്ല. അവര്‍ കോടതിയെ സമീപിച്ചാലും നിയമപരമായി നേരിടുമെന്നും മന്ത്രി അറിയിച്ചു. സുശീല്‍ ഖന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് നിയമനം നല്‍കാനാവില്ലെന്ന് മന്ത്രി പറഞ്ഞത്. ജീവനക്കാരുടെ എണ്ണം ദേശീയ ശരാശരിക്ക് മുകളിലയതിനാല് ജീവനക്കാരുടെ എണ്ണം കുറച്ചു കൊണ്ടു വരികയാണ്. എണ്ണം ദേശീയ ശരാശരിക്കൊപ്പമാക്കാനാണ് വകുപ്പ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കണ്ടക്ടര്‍ തസ്തികയിലേക്ക് 4051 പേര്‍ക്കാണ് പിഎസ്സി വഴി അഡ്വൈസ് മെമ്മോ ലഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: