തിരുവനന്തപുരം: അമ്മ പ്രശ്നത്തില്‍ എംഎല്‍എമാരെ തള്ളാതെ സിപിഎം. അമ്മയില്‍ അംഗങ്ങളായ കെ.ബി ഗണേഷ് കുമാറിനോടും മുകേഷിനോടും വിശദീകരണം തേടില്ല. ഇന്നു ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ഈ തീരുമാനം എടുത്തത്. വിഷയത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കി വാര്‍ത്താക്കുറിപ്പ് ഇറക്കും.
അമ്മയെന്ന സ്വകാര്യ സംഘടനയുടെ ആഭ്യന്തരകാര്യങ്ങളില്‍ പാര്‍ട്ടി ഇടപെടേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ നിലപാട്. ഇടത് അനുഭാവികളായ ജനപ്രതിനിധികളല്ല ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിന് പിന്നില്‍. ഇവര്‍ക്കെതിരെ ഉണ്ടാകുന്നത് രാഷ്ട്രീയ ആക്രമണമാണെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. പാര്‍ട്ടി എന്നും ഇരകള്‍ക്കൊപ്പമാണ്. എന്നാല്‍ ഈ വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ അനുവദിക്കില്ല. അതിനാല്‍ തന്നെ ഇവരില്‍ നിന്നും വിശദീകരണം തേടേണ്ടെന്നും യോഗത്തില്‍ തീരുമാനമായി.
അമ്മ വിവാദത്തില്‍ ഇടത് ജനപ്രതിനിധികളും വിവാദത്തിലകപ്പെട്ടത് സിപിഎമ്മിനെയും ഇടത് നേതൃത്വത്തെയും വിഷമവൃത്തത്തിലാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: