തിരുവനന്തപുരം: നടന് ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തത് തെറ്റായി പോയെന്ന് സിപിഎം. അമ്മയുടെ നടപടി ആക്ഷേപത്തിന് ഇടയാക്കി. സംഘടനാ ഭാരവാഹികള്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയണം. അമ്മ തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സിപിഎം പറഞ്ഞു.
അതേസമയം നടിമാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് അമ്മ നേതൃത്വം വ്യക്തമാക്കി. വിദേശത്തുള്ള അമ്മ പ്രസിഡന്റ് മോഹന്‍ലാലടക്കമുള്ളവര്‍ തിരിച്ചെത്തിയാല്‍ ചര്‍ച്ച നടത്താമെന്ന് അമ്മ നേതൃത്വം അറിയിച്ചു. സംഘടനയ്ക്കകത്തും പുറത്തും പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നുണ്ടായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അമ്മ നേതൃത്വം ചര്‍ച്ചക്ക് തയ്യാറായിരിക്കുന്നത്.
ഇതിനിടെ ഫെഫ്ക്ക എക്സിക്യുട്ടീവ് യോഗം കൊച്ചിയില്‍ ചേര്‍ന്നു.ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് സംഘടനയെന്ന് ഫെഫ്ക്ക ജനറല്‍ സെക്രട്ടറി B ഉണ്ണിക്കണ്ണന് പറഞ്ഞു. അമ്മ ഭാരവാഹികളുമായി ആവശ്യമെങ്കില്‍ ചര്‍ച്ച നടത്തുമെന്നും ബി ഉണ്ണികൃഷ്ണന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: