ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ബാലിദ്വീപില്‍ അഗ്നി പര്‍വത സ്ഫോടനത്തെ തുടര്‍ന്ന് ആയിരക്കണക്കിന് വിനോദ സഞ്ചാരികള്‍ ഒറ്റപ്പെട്ടു. 1963ല്‍ 1600 ലേറെപ്പേരുടെ മരണത്തിന് ഇടയാക്കിയ മൗണ്ട് അഗുങ്ങാണ് പൊട്ടിത്തെറിച്ചത്. ഇതേത്തുടര്‍ന്ന് ബാലിയിലെ നുഗുറാ റായ് അന്താരാഷ്ട വിമാനത്താവളത്തില്‍ നിന്നുള്ള 450 വിമാനങ്ങള്‍ റദ്ദാക്കിയിക്കിയിരുന്നു.
പന്ത്രണ്ടു മണിക്കൂറിനു ശേഷം ഇന്നലെ ഉച്ചയ്ക്ക് വിമാനസര്‍വീസുകള്‍ പുനരാരംഭിച്ചു. അഗ്നിപര്‍വതത്തില്‍ നിന്നുള്ള പുകയും ചാരവും മൂടിയതിനെ തുടര്‍ന്നാണ് വിമാനത്താവളം അടച്ചിട്ടത്. 2000 മീറ്റര്‍ ഉയരത്തിലാണ് പുകപടലങ്ങള്‍ ഉയര്‍ന്നത്. ബാലിയിലെ വിനോദസഞ്ചാര കേന്ദ്രമായ കുട്ടയില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെയാണ് മൗണ്ട് അഗുങ്ങ്.
ചാരം മൂടിയ റണ്‍വേയില്‍ വിമാനങ്ങള്‍ പറന്നിറങ്ങുമ്പോള്‍ അപകടത്തിന് ഇടയാകുമെന്നതിനാലാണ് വിമാനത്താവളം അടച്ചിട്ടത്. കാറ്റിന്റെ ദിശയ്ക്കൊപ്പം ചാരം റണ്‍വേയില്‍ നിന്ന് അകന്നു മാറിയതോടെയാണ് വ്യോമഗതാഗതം പുനഃസ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: