കണ്ണൂര്‍: തില്ലങ്കേരി ഗ്രാമപഞ്ചായത്തില്‍ അനുവദിച്ച ക്ഷീരഗ്രാമം പദ്ധതി ഉദ്ഘാടനം ജൂലൈ ആറിന് രാവിലെ 11ന് തില്ലങ്കേരി താജ്മഹല്‍ ഓഡിറ്റോറിയത്തില്‍ വനം, ക്ഷീരവികസനവകുപ്പ് മന്ത്രി കെ രാജു നിര്‍വഹിക്കും. പാല് ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യമിട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയിലേക്ക് ജില്ലയില്‍ നിന്ന് തില്ലങ്കേരി ഗ്രാമ പഞ്ചായത്ത് മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
50 ലക്ഷം രൂപയാണ് ഈ പദ്ധതി പ്രകാരം ഒരു ക്ഷീരഗ്രാമത്തിന് ലഭിക്കുക. ഒരു പശു യൂണിറ്റ്, രണ്ട് പശു യൂണിറ്റ്, അഞ്ച് പശു യൂണിറ്റ്, പത്ത് പശു യൂണിറ്റ്, അഞ്ച് കിടാരി യൂണിറ്റ്, പത്ത് കിടാരി യൂണിറ്റ്, പശുവും മറ്റ് അനുബന്ധ സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്ന രണ്ട് ലക്ഷം രൂപ ധനസഹായമുള്ള ഗോകുലം ഡയറി യൂണിറ്റ് തുടങ്ങിയ പദ്ധതികളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
3,70,000 രൂപയോളം സബ്സിഡിയാണ് 10 പശു യൂണിറ്റിന് നല്‍കുന്നത്. ക്ഷീരകര്ഷകര്രുടെ കാര്‍ഷികാവശ്യങ്ങള്‍ നിറവേറ്റുന്നതിന് 50,000 രൂപ ധനസഹായം നല്കുന്ന അവശ്യാധിഷ്ഠിത ധനസഹായവും പദ്ധതിയിലൂടെ നല്കുന്നു. തൊഴുത്ത് നവീകരിക്കല്‍, കുടിവെള്ള പാത്രം നിര്‍മ്മിക്കല്‍, പാല് കൊണ്ടുപോകാനാവശ്യമായ വാഹനങ്ങള്‍ വാങ്ങല്‍, യന്ത്രവല്‍ക്കരണം, കമ്പ്യൂട്ടര്‍ സ്ഥാപിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് അവശ്യാധിഷ്ഠിത ധനസഹായ പദ്ധതി വഴി സഹായം നല്‍കുന്നത്. കുറഞ്ഞത് അഞ്ച് പശുവിനെയങ്കിലും പാര്‍പ്പിക്കാന്‍ കഴിയുന്ന ആധുനികമായ തൊഴുത്ത് നിര്‍മ്മിക്കുന്നതിന് 50,000 രൂപയും നല്കുന്നു.
പാല് ഉല്പാദനത്തിന് അനുയോജ്യമായ സാഹചര്യങ്ങളുള്ള തില്ലങ്കേരിയില്‍ നിലവില്‍ രണ്ട് ക്ഷീര സംഘങ്ങളാണുള്ളത്. പാല് ഉല്പാദനം ഏറ്റവും സൗകര്യപ്രദമായ രീതിയല്‍ കര്‍ഷകരിലേക്ക് എത്തിക്കുക, സംഭരണം വീട്ടുപടിക്കല്‍ പോലുള്ള പദ്ധതികള്‍ നടപ്പിലാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് തില്ലങ്കേരിയില്‍ പദ്ധതി നടപ്പാക്കുന്നത്.
പാല് ഉല്പാദനം ശുദ്ധമായ സാഹചര്യത്തില്‍ നടത്തുന്നതിന് ക്ഷീര സംഘങ്ങളെ ഒരുക്കുക എന്ന ലക്ഷ്യത്തോടെ തില്ലങ്കേരി ക്ഷീര സംഘം നടപ്പിലാക്കിയ ഹൈജീനിക് മില്‍ക് കലക്ഷന്‍ റൂമിന്റെ ഉദ്ഘാടനവും മന്ത്രി ചടങ്ങില്‍ നിര്‍വഹിക്കും. 3,75,000 രൂപ ധനസഹായം നല്‍കിയാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: