ഛാന്ദോഗ്യോപനിഷത്ത്67
ഭൂമാവിനെ ഹൃദയപുണ്ഡരീകത്തിലെ ആകാശം എന്ന് പറഞ്ഞത് അത് വളരെ ചെറുത് എന്ന് കരുതാനല്ല.അന്തക്കരണമാകുന്ന ഉപാധിയെ ആശ്രയിച്ചാണ് ഭൂമാവിനെയും ചെറുതായി അവതരിപ്പിച്ചത്.തെളിഞ്ഞ വെള്ളത്തിലും നല്ല കണ്ണാടിയിലും ആകാശം പ്രതിഫലിക്കുന്നത് പോലെയാണ് അന്തക്കരണമാകുന്ന ഉപാ
ധിയില്‍ ഭൂമാവ് പ്രതിബിംബിക്കുന്നത്. ആ ആകാശത്തിലാണ് അന്വേഷിക്കുകയും അറിയുകയും ചെയ്യേണ്ടത്. നമുക്ക് സങ്കല്പ്പിക്കാന് കഴിയുന്നതില്‍ ഏറ്റവും മഹത്തായ ആകാശം പോലെയോ അതിനെക്കാള്‍ മഹത്തോ ആണ് ഭൂമാവ്. ബ്രഹ്മത്തിനെ വാസ്തവത്തില്‍ ഉപമിക്കാനാവില്ല. ആ മഹത്വത്തെ വര്ണ്ണിച്ചാണ് എല്ലാം അതിലിരിക്കുന്നു എന്ന് പറഞ്ഞത്.
തംചേദ് ബ്രൂയുരസ്മിംശ്ചേ ദിദം ബ്രഹ്മപുരേ സര്‍വം സമാഹിതം സര്‍വാണി ച ഭൂതാനി, സര്‍വേ ച കാമാ, യദൈതജ്ജരാവാപ്നോതി പ്രധ്വംസതേ വാ, കിം തതോളതിശിഷ്യത ഇതി.
ഈ ബ്രഹ്മപുരമാകുന്ന ശരീരത്തില്‍ എല്ലാ ഭൂതങ്ങളും എല്ലാ കാമങ്ങളും ഇക്കാണുന്നതെല്ലാം ഇരിക്കുന്നുവെങ്കില് ശരീരത്തിനു ജര ബാധിക്കുകയോ അത് നശിക്കുകയോ ചെയ്യുമ്പോള്‍ അതില്‍ നിന്ന് അന്യമായി എന്തായിരിക്കും ശേഷിക്കുക എന്ന് ശിഷ്യന്മാര് ചോദിക്കാനിടയുണ്ട്.
ഒരു പാത്രത്തില്‍ വെച്ചിരിക്കുന്ന പാലോ എണ്ണയോ മറ്റെന്തങ്കിലുമോ പാത്രം നശിക്കുമ്പോള്‍ നശിക്കുന്നത് പോലെ ശരീരം നശിക്കുമ്പോള്‍ അതിലുള്ളതും നശിക്കില്ലേ…. പിന്നെ എന്തെങ്കിലും ബാക്കിയുണ്ടാകുമോ എന്നതാണ് സംശയം. ശരീരത്തിനകത്തെ ഹൃദയാകാശത്തിലാണ്എല്ലാം എങ്കില്‍ അവയും നശിക്കും., പിന്നെ വല്ലതും അവശേഷിക്കുമോ? ഒന്നും ഉണ്ടാകാന്‍ ഇടയില്ല എന്ന് ശിഷ്യന് കരുതുന്നു. ഈ സംശയത്തിനു എങ്ങനെ മറുപടി പറയണമെന്ന് ഇനി പറയുന്നു.
സ ബ്രൂയാന്നാസ്യ ജരയൈതജ്ജീര്യതി, ന വധേനാസ്യ ഹന്യ
ത ഏതദ് സത്യം ബ്രഹ്മപുരമസ്മിന് കാമാ; സമാഹിതാ……….തം തമേവോപജീവതി
ആചാര്യന് ഇങ്ങനെ പറയണം-
ശരീരത്തിനു ജര ബാധിച്ചത് കൊണ്ടു അന്തരാകാശമാകുന്ന ഭൂമാവിനു ജര ഉണ്ടാകുന്നില്ല. ശരീരത്തെ വധിച്ചാലും ഇതിനു നാശമില്ല. ഇതാണ് സത്യമായ ബ്രഹ്മപുരം. ഇതിലാണ് എല്ലാ കാമങ്ങളും സ്ഥിതി ചെയ്യുന്നത്. ഈ ആത്മാവ് പാപം കലരാത്തതും ജരയില്ലാത്തതും മരണമില്ലാത്തും ശോകമില്ലാത്തതും വിശപ്പില്ലാത്തതും ദാഹമില്ലാത്തതും സഫലങ്ങളായ കാമാങ്ങളോടും സത്യമായ സങ്കല്പത്തോടും കൂടിയതാകുന്നു. ലോകത്തില്‍ ജനങ്ങള്‍ രാജാവിന്റെയോ യജമാനന്റെയോ ശാസനയെ അനുസരിക്കുന്നത് പോലെയാണ് ആത്മജ്ഞാനം നേടിയില്ലെങ്കില്‍ മറ്റാരെങ്കിലും പറയുന്നത് കേട്ട് കഴിയേണ്ടിവരും. ഏത്ദേശത്തേയോജനപദത്തേയോ ക്ഷേത്രഭാഗത്തേയാണോ ആഗ്രഹിക്കുന്നത് അതിന്നനുസരിച്ച് ജീവിക്കേണ്ടി വരും. ശരീരത്തിന്റെ ധര്മങ്ങളോമാറ്റങ്ങളോ നാശമോ ഒന്നും തന്നെ ആത്മാവിനെ ബാധിക്കുന്നില്ല. ഇങ്ങനെയുള്ള ആത്മാവിനെയാണ് അന്വേഷിക്കുകയും അറിയുകയും ചെയ്യേണ്ടത്. അതിനെ അറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ അസ്വാതന്ത്ര്യമായിരിക്കും.
തദ്യഥേഹ കര്മാജിതോ ലോക: ക്ഷീയത…….കാമചാരോഭവതി.
ഈ ലോകത്തില്‍ കര്‍മം കൊണ്ടു നേടിയ സുഖമെല്ലാം നശിച്ച് പോകുന്നതുപോലെ പരലോകത്തില്‍ പുണ്യം കൊണ്ടു നേടിയ ലോകവും നശിച്ച് പോകും.അതിനാല്‍ ആത്മാവിനെയും സത്യ സങ്കല്പത്തില് നിന്നുണ്ടാകുന്ന കാമങ്ങളെയും അറിയാതെ ഈ ദേഹം വിട്ടു പോ
യാല്‍ എല്ലാ ലോകങ്ങളിലും സഞ്ചരിക്കാന്‍ സ്വാതന്ത്ര്യമുണ്ടാകില്ല. എന്നാല്‍ ആത്മാവിനെയും സത്യ സങ്കല്പത്തില് നിന്നുള്ള കാമങ്ങളെയും അറിഞ്ഞു ദേഹം വെടിയുന്നവര്‍ക്ക് എല്ലാ ലോകങ്ങളിലും ഇഷ്ടം പോലെ സഞ്ചരിക്കാനാകും. ആത്മജ്ഞാനം നേടി സ്വതന്ത്രനാകുന്നയാള്ക്കേ സത്യകാമനും
സത്യ സങ്കല്പ്പനും ആകാന്‍ കഴിയൂ. ആത്മ അനുഭൂതിയെ നേടാന്‍ നാം യത്നിക്കുക തന്നെ വേണം. ഈ ജീവിതം കൊണ്ടു തന്നെ അത് നേടിയെടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: