കേരള മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാന ഭരണത്തിന്റെ കാര്യത്തില്‍ ഒരു വട്ടപ്പൂജ്യമാണെന്ന വസ്തുത കേരളത്തിലെ ജനങ്ങള്‍ക്കാകമാനം രണ്ടു കൊല്ലം കൊണ്ട് തന്നെ മനസ്സിലായിട്ടുണ്ട്. ഭരണം മെച്ചപ്പെത്താന് ശ്രമിക്കുന്നതിന് പകരം അദ്ദേഹം ചെയ്യുന്നത് ജനങ്ങളുടെ ശ്രദ്ധ തന്റെ പരാജയത്തില്‍ നിന്ന് തിരിച്ചുവിടാന്‍ ചില വിവാദങ്ങള്‍ ഉണ്ടാക്കുകയാണ്.
അതിനും പറ്റിയില്ലെങ്കില്‍ നേരേ ദല്‍ഹിയില്‍ പോയി ഒരു മുഖ്യമന്ത്രി ഇടപെടേണ്ടതില്ലാത്ത കാര്യങ്ങളില്‍ ഇടപെടുകയും വിവാദ പ്രസ്താവനകള്‍ നടത്തുകയും ചെയ്യും. എങ്ങനേയും ജനങ്ങളെ കബളിപ്പിക്കുകയല്ലാതെ അവരുടെ ക്ഷേമം ലക്ഷ്യമാക്കി ഭരിക്കാന്‍ അദ്ദേഹത്തിന് ഉദ്ദേശമില്ല. ഇപ്പോള്‍ അദ്ദേഹം ദല്‍ഹിക്ക് പോയത് സംസ്ഥാനത്തിന്റെ ഏതെങ്കിലും കാര്യത്തിനാണോ? പ്രധാനമന്ത്രിയേയും മറ്റും സന്ദര്രിക്കണ്ട ചിട്ടപ്പടി കാര്യങ്ങള്‍ ചെയ്തിതിട്ടാണോ വിമാനം കയറിയത്?
ഈയടുത്തൊരു കാലത്ത് കേന്ദ്ര സര്‍ക്കാര്‍ മുഖ്യമന്ത്രിമാരുടെ സമ്മേളനം വിളിച്ചു ചേര്‍ത്തപ്പോള്‍ കേരള മുഖ്യമന്ത്രി അതില്‍ പങ്കെടുക്കാന്‍ ദല്‍ഹിക്ക് പോകാതെ കേരളത്തില്‍ തങ്ങി ചില പ്രത്യേക മതാദ്ധ്യക്ഷന്മാരെ പ്രീണിപ്പിക്കാന്‍ അവരുടെ സമ്മേളനത്തില്‍ പങ്കെടുത്ത സംഭവം ഉണ്ടായി.
സംസ്ഥാനത്തിന്റെ കാര്യങ്ങള്‍ അവതരിപ്പിക്കേണ്ട വേദി ഒഴിവാക്കി മുഖ്യമന്ത്രി മതസമ്മേളനത്തില്‍ പങ്കെടുത്തതിന്റെ ഔചിത്യം കേരള ജനതക്ക് മനസ്സിലായില്ല. അത്രയ്ക്കുണ്ട് ഭരണകാര്യത്തില്‍ മുഖ്യമന്ത്രിയുടെ ശുഷ്ക്കാന്തി!
കഴിഞ്ഞ ദിവസം സംസ്ഥാന ഖജനാവിലെ പണം മുടക്കി മുഖ്യമന്ത്രി ദല്‍ഹിയില്‍ ചെന്നത് കേജ്രിവാളിന്റെ തികച്ചും അനുചിതമായ ഒരു സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാണെന്ന് തോന്നുന്നു. പ്രധാനമന്ത്രിയെ കാണാനാണ് അദ്ദേഹം പോയതെങ്കില്‍ മുന്‍കൂട്ടി സമയം ഉറപ്പിച്ചിട്ടാകാമായിരുന്നല്ലോ.
അതല്ലേ അതിന്റെ രീതി? ദല്‍ഹിയില്‍ ചെന്നതല്ലേ, പ്രധാനമന്ത്രിയെ ഒന്നു കണ്ടു പോയേക്കാം എന്ന നിലപാടല്ലേ കേരള മുഖ്യമന്ത്രി എടുത്തത്? അഥവാ ഏതെങ്കിലും വകുപ്പിന്റെ കാര്യത്തെ സംബന്ധിച്ചാണ് സന്ദര്ശനമെങ്കില് ആ വകുപ്പ് മന്ത്രിയെ കണ്ടാല്‍ മതിയല്ലോ. ഏതു കാര്യത്തിനും താന്‍ പ്രധാനമന്ത്രിയില്‍ കുറഞ്ഞ് മറ്റാരേയും കാണാന്‍ തയ്യാറല്ല എന്നാണോ നമ്മുടെ മുഖ്യമന്ത്രിയുടെ നിലപാട്? അങ്ങിനെയായാല്‍ അത് തികച്ചും അപക്വമായ ഒരു നിലപാടാണെന്നേ പറയാന്‍ കഴിയൂ.
പിണറായി വിജയന്റെ ലക്ഷ്യം രാഷ്ട്രീയ മുതലെടുപ്പിനുള്ള പാഴ്ശ്രമം മാത്രമെന്നേ ആര്‍ക്കും തോന്നുകയുള്ളൂ. അതിനു വേണ്ടി മാത്രമാണ് അദ്ദേഹം പ്രധാനമന്ത്രിയുമായുള്ള സന്ദര്‍ശനത്തിന് മുന്‍കൂര്‍ സമയം നിശ്ചയിച്ച് കിട്ടാതെ തള്ളിക്കയറാന്‍ തയ്യാറായത്. എന്നാലല്ലേ അദ്ദേഹത്തിന് മാദ്ധ്യമപ്രവര്‍ത്തകരെ വിളിച്ചു കൂട്ടി നാടകീയ പ്രകടനങ്ങളും പ്രസ്താവനകളും നടത്താന്‍ സാധിക്കൂ. ഈ വില കുറഞ്ഞ പ്രകടനങ്ങള്‍ കേരള ജനതയുടെ ചെലവിലാണല്ലോ എന്നോര്‍ക്കുമ്പോഴാണ് സങ്കടം.
ആര്.ഗോപാലകൃഷ്ണന് നായര്‍
കൊച്ചുവട്ടുകുളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: